വീട്ടുപകരണങ്ങള്‍ വിറ്റ് മദ്യപിക്കല്‍ പതിവായി; അവസാനം മിക്‌സിയെടുത്ത് വിറ്റു; ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

മദ്യപിക്കുന്നതിനു വേണ്ടി പണത്തിനായി വീട്ടിലെ മിക്‌സിയെടുത്ത് വിറ്റ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മറയൂര്‍: മദ്യപിക്കുന്നതിനു വേണ്ടി പണത്തിനായി വീട്ടിലെ മിക്‌സിയെടുത്ത് വിറ്റ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. കേരള  തമിഴ് നാട് അതിര്‍ത്തിയായ ഉദുമല്‍പേട്ടയ്ക്കടുത്ത് മംഗലംശാല സുല്‍ത്താന്‍പേട്ടയ്ക്ക് സമീപമാണ് സംഭവം. മീനാക്ഷിനഗര്‍ സ്വദേശിയായ വെങ്കിടേശ് ഭാര്യ ഉമാദേവിയുടെ അടിയേറ്റ് മരിച്ചത്.

ഒക്ടോബര്‍ 17 നാണ് സംഭവം. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍ പരുക്കേറ്റെന്ന് പറഞ്ഞാണ് കോയമ്പത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. വാഹനാപകടമാണെന്ന് തെറ്റദ്ധരിച്ച് കേസെടുത്ത പൊലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയും ചെയ്തു. പിന്നീട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് വാഹനാപകടം മൂലമല്ല മരണം സംഭവിച്ചതെന്ന് മനസ്സിലായത്.

തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് മംഗലം പൊലീസിന്റെ നേതൃത്വത്തില്‍ ഉമാദേവിയെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്താകുന്നത്. മദ്യപാനിയായ വെങ്കിടേശ് വീട്ടുപകരണങ്ങള്‍ വിറ്റ് മദ്യം വാങ്ങുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടാകുമായിരുന്നു. 2000 രൂപ വിലമതിക്കുന്ന മിക്‌സി വിറ്റ് വെങ്കിടേശ് മദ്യപിച്ചതോടെ ഇയാളുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഉമാദേവി പൊലീസിനോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com