ബലാത്സംഗത്തിന് മുന്‍പ് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി; ഡോക്ടറുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയതിന് ശേഷമാണ് പീഡിപ്പിച്ച് കൊന്നതെന്ന് പൊലീസ്
ബലാത്സംഗത്തിന് മുന്‍പ് ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി; ഡോക്ടറുടെ കൊലപാതകത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കിയതിന് ശേഷമാണ് പീഡിപ്പിച്ച് കൊന്നതെന്ന് പൊലീസ്. ഡോക്ടറെ വിസ്‌കി ചേര്‍ത്ത പാനീയം കുടിക്കാന്‍ സംഘം നിര്‍ബന്ധിക്കുകായിരുന്നു. ഹൈദരാബാദ് - ബംഗളൂരു ദേശീയപാതയിലെ ചതന്‍പള്ളിയിലെ ഒരു കലുങ്കിനടിയില്‍ വ്യാഴാഴ്ച രാവിലെയാണ് വെറ്ററിനറി സര്‍ജന്റെ കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. 

സംഭവത്തില്‍ നാല് ലോറിത്തൊഴിലാളികളെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ലോറി െ്രെഡവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് പിടിയിലായത്. സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാറുകാരി ബുധനാഴ്ച വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ഷംഷാബാദിലെ ടോള്‍പ്‌ളാസയ്ക്കടുത്ത് വൈകീട്ട് ആറോടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്ക് പോയി. സമീപത്തിരുന്ന് മദ്യപിക്കുകയായിരുന്ന നാല് ലോറിത്തൊഴിലാളികള്‍ യുവതിയെ കീഴടക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തതായി പൊലീസ് പറഞ്ഞു.

പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെ ടയറുകള്‍ പഞ്ചറാക്കി. യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്‌കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ച് ആശങ്ക പങ്കുവെച്ചു. പിന്നാലെ മറ്റ് മൂന്നുപേരും ചേര്‍ന്ന് യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ പീഡിപ്പിച്ചതായി പെലീസ് പറഞ്ഞു. പിന്നീട് യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. രാത്രി മൃതദേഹം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. പിറ്റേന്ന് പുലര്‍ച്ചെ പാല്‍വില്‍പ്പനക്കാരനാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. സിസിടിവി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com