ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും എട്ടുവയസ്സുകാരന്‍ മകനെയും വെട്ടിക്കൊന്നു, കൊല്ലുന്നതിന് മുന്‍പ് മയക്കുമരുന്ന് നല്‍കി; ബിജെപി പ്രതിഷേധം

പശ്ചിമ ബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും വെട്ടിക്കൊന്ന നിലയില്‍
ആര്‍എസ്എസ് പ്രവര്‍ത്തകനെയും ഗര്‍ഭിണിയായ ഭാര്യയെയും എട്ടുവയസ്സുകാരന്‍ മകനെയും വെട്ടിക്കൊന്നു, കൊല്ലുന്നതിന് മുന്‍പ് മയക്കുമരുന്ന് നല്‍കി; ബിജെപി പ്രതിഷേധം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും കുടുംബത്തെയും വെട്ടിക്കൊന്ന നിലയില്‍. സ്‌കൂള്‍ അധ്യാപകനായ 35കാരനെയും ഗര്‍ഭിണിയായ ഭാര്യയെയും എട്ടു വയസ്സുളള മകനെയുമാണ് വീട്ടിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മുര്‍ഷിദാബാദ് ജില്ലയിലെ വീടിനുള്ളിലാണ് മൂവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധു ഗോപാല്‍ സിങ്(35), എട്ട് മാസം ഗര്‍ഭിണിയായ ഭാര്യ ബ്യൂട്ടി (30), മകന്‍(6) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് ഭാഷ്യം. കത്തിക്ക് ഇരയാക്കുന്നതിന് മുന്‍പ് മൂവര്‍ക്കും മയക്കുമരുന്ന് നല്‍കിയതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ഗോപാല്‍ സിങ് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നുവെന്ന് സെക്രട്ടറി ജിഷ്ണു ബസു മാധ്യമങ്ങളോട് പറഞ്ഞു. വീടിനുള്ളില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി നേതാക്കളും ഇത് ട്വിറ്ററിലുള്‍പ്പെടെ പങ്കുവെച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ക്രമസമാധാനനില താറുമാറായെന്ന് ആരോപിച്ച് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചെന്നും ഇതിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്നും ബിജെപി ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com