അലിഗഢ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ അലിഗഢിൽ ഇന്നലെ രാത്രിയാണ് സംഭവം. പ്രാദേശിക നേതാവായ മുഹമ്മദ് ഫറൂഖാണ് കൊല്ലപ്പെട്ടത്.
ശംഷാദ് മാര്‍ക്കറ്റിന് സമീപത്തുള്ള ഫറൂഖിന്റെ ഓഫീസില്‍ അതിക്രമിച്ച് കയറിയാണ് അക്രമിസംഘം വെടിയുതിര്‍ത്തത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ സംഘത്തിലെ ഒരാളെ പിടികൂടി. വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മറ്റ് പ്രതികൾ ഇയാളെയും രക്ഷപെടുത്തി. ഫറൂഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്വത്ത് തര്‍ക്കമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ