മുസ്ലീം ഡെലിവറി ബോയ് ഭക്ഷണം വിതരണം ചെയ്തു; സ്വീകരിക്കാന്‍ തയാറാകാത്ത ഉപഭോക്താവിനെതിരെ കേസ്

മുസ്ലീം വ്യവസായി നടത്തുന്ന ഹോട്ടലില്‍ നിന്നാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം പാകം ചെയ്തതും മുസ്ലീമാണ്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വിതരണം ചെയ്യാനെത്തിയത് മുസ്ലീം യുവാവായതിനാല്‍ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഉപഭോക്താവിനെതിരെ കേസെടുത്തു. ഹൈദരാബാദിലാണ് സംഭവം. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ ആപ്ലിക്കേഷനായ സ്വിഗ്ഗിയില്‍ നിന്നും അജയ് കുമാര്‍ എന്നയാളാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. 

ഭക്ഷണം കൊണ്ടുവന്നത് മുസ്ലീം യുവാവാണെന്ന് മനസിലായതോടെ ഇയാള്‍ ആഹാരം സ്വീകരിക്കാന്‍ മടിക്കുകയായിരുന്നു. കൂടാതെ ഡെലിവറി ബോയിയെ ഇയാള്‍ ശകാരിക്കുകയും ചെയ്തിരുന്നു. മുദാസീര്‍ എന്ന യുവാവായിരുന്നു അജയ് കുമാറിന്റെ ഓര്‍ഡര്‍ സ്വീകരിച്ച് ഭക്ഷണവുമായെത്തിയത്. 

മുസ്ലീം വ്യവസായി നടത്തുന്ന ഹോട്ടലില്‍ നിന്നാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം പാകം ചെയ്തതും മുസ്ലീമാണ്. എന്നാല്‍ ഭക്ഷണം വിതരണം ചെയ്യേണ്ടത് ഹിന്ദുവാകാത്തിനെ തുടര്‍ന്നായിരുന്നു ഓര്‍ഡര്‍ ചെയ്ത ആഹാരം വാങ്ങാന്‍ ഉപഭോക്താവ് തയ്യാറാകാതിരുന്നത്. 

ഫലക്‌നുമായിലെ ഗ്രാന്റ് ബവര്‍ച്ചി ഹോട്ടലില്‍ നിന്നാണ് ഷാലിബന്ദയില്‍ താമിസിക്കുന്ന അജയ് കുമാര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. പ്രത്യേകമായി ആവശ്യം രേഖപ്പെടുത്തേണ്ടിടത്ത് അയാള്‍ ഇങ്ങനെ കുറിച്ചിരുന്നു  ''കുറച്ച് മാത്രം എരിവ്. ഭക്ഷണം വിതരണം ചെയ്യാന്‍ ഹിന്ദു ഡെലിവറി ബോയിയെ തെരഞ്ഞെടുക്കുക. എല്ലാ റേറ്റിഗും ഇതിനെ അടിസ്ഥാനമാക്കിയായിരിരക്കും''- ഇതായിരുന്നു അജയ് കുമാറിന്റെ ആവശ്യം.

പിന്നീട് കസ്റ്റമര്‍ കെയറില്‍ വിളിച്ച അജയ് കുമാര്‍ എക്‌സിക്യൂട്ടീവിനോട് മോശമായി സംസാരിക്കുകയും ആപ്ലിക്കേഷന്‍ എന്നന്നേക്കുമായി അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

''ഭക്ഷണവുമായി എത്തിയ എന്റെ പേര് കേട്ട് ഉപഭോക്താവ് ദേഷ്യപ്പെട്ടു. ഭക്ഷണം വാങ്ങാന്‍ തയ്യാറായില്ല. അയാള്‍ അത് ക്യാന്‍സല്‍ ചെയ്തു. തുടര്‍ന്ന് എന്നോട് കയര്‍ക്കുകയും  അയാളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്ന് ദേഷ്യപ്പെടുകയും ചെയ്തു. നമ്മളെല്ലാവരും മനുഷ്യരാണെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ എനിക്ക് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു''- ഡെലിവറി ബോയ് മുദാസിര്‍ ബാംഗ്ലൂര്‍ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com