'വിജയിച്ചത് ബിജെപിയ്‌ക്കെതിരേ വോട്ടു ചോദിച്ച്, അധികാരത്തിനായി ജനങ്ങളെ വഞ്ചിക്കുന്നു'; ജെജെപിയ്‌ക്കെതിരേ കോണ്‍ഗ്രസ്

ജെജെപി- ലോക്ദള്‍ എന്നും എപ്പോഴും ബിജെപിയുടെ ബി ടീമാണെന്ന കാര്യം വ്യക്തമായി
'വിജയിച്ചത് ബിജെപിയ്‌ക്കെതിരേ വോട്ടു ചോദിച്ച്, അധികാരത്തിനായി ജനങ്ങളെ വഞ്ചിക്കുന്നു'; ജെജെപിയ്‌ക്കെതിരേ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; ഹരിയാനയില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ട ജെജെപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്ത്. ബിജെപിയ്‌ക്കെതിരേ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് ഇപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് കാറ്റില്‍ പറത്തുകയാണ് ജെജെപിയെന്ന് കോണ്‍ഗ്രസിന്റെ മുഖ്യ വക്താവ് റണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. ദുഷ്യന്ത് ചൗതാലയുടേത് ബിജെപിയുടെ ബി ടീമാണെന്ന കാര്യം ഇപ്പോള്‍ വ്യക്തമായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

ജെജെപി- ലോക്ദള്‍ എന്നും എപ്പോഴും ബിജെപിയുടെ ബി ടീമാണെന്ന കാര്യം വ്യക്തമായി. ബിജെപി അധികാരം നേടാന്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്. ചിലപ്പോള്‍ രാജ്കുമാര്‍ സെയ്‌നിയും മറ്റ് ചിലപ്പോള്‍ ജെജെപി- ലോക്ദളും അതിനുള്ള യന്ത്രപ്പാവകളായി മാറുകയാണ്', റണ്‍ദീപ് സുര്‍ജേവാല ട്വീറ്റില്‍ വിമര്‍ശിച്ചു.

ജനങ്ങളോട് ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ജെജെപി പത്ത് സീറ്റ് നേടിയത്. ബിജെപിയുമായി സഖ്യത്തിന് തയ്യാറാവില്ലെന്ന് അവര്‍ ജനങ്ങള്‍ക്ക് വാക്കുകൊടുത്തിരുന്നു. എന്നാല്‍ അധികാരത്തിനുവേണ്ടി ജെജെപി ജനങ്ങള്‍ക്ക് നല്‍കിയ വാക്കിനെ കാറ്റില്‍ പറത്തിയെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും കേവലഭൂരിപക്ഷം നേടാന്‍ സാധിക്കാതിരുന്നതോടെയാണ് ജെജെപി ശക്തമായ സാന്നിധ്യമായത്. ഉപമുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതോടെയാണ് ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ജെജെപി തയാറായത്. 90 നിയമസഭാ സീറ്റുകള്‍ പത്ത് സീറ്റാണ് ജെജെപി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com