മുംബൈ: അശ്ലീല വിഡിയോകള്‍ കാണുന്നത് പതിവാക്കിയ 13കാരന്‍ ബന്ധുവായ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. പെണ്‍കുട്ടിയെ കാണാതായതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. മുംബൈയിലെ ബിവണ്ടിയിലാണ് കൊലപാതകം നടന്നത്.
തിങ്കളാഴ്ച രാത്രി ദീപാവലി ആഘോഷിച്ചുകൊണ്ട് നിൽക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേതുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം ബിവണ്ടിയിലെ പൈപ്പ്‌ലൈന്‍ റോഡിലെ വിജനമായ സ്ഥലത്തു നിന്ന് കണ്ടെത്തി.
ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിനിടെയാണ് 13കാരന്റെ കാലിലെ മുറിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. ദീപാവലി ആഘോഷത്തിനിടെ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചെന്നും നിലവിളിച്ചതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രതി സമ്മതിച്ചു.
മാതാപിതാക്കളുടെ ഫോണില്‍ നിന്ന് പ്രതി നിരന്തരമായി അശ്ലീല വിഡിയോകള്‍ കാണാറുള്ളതായി പൊലീസ് കണ്ടെത്തി. താകാം കുറ്റകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ