ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം മതി; ചിദംബരത്തിന് വീട്ടില്‍നിന്നു ഭക്ഷണം എത്തിക്കണമെന്ന ആവശ്യം കോടതി തള്ളി

ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം മതി; ചിദംബരത്തിന് വീട്ടില്‍നിന്നു ഭക്ഷണം എത്തിക്കണമെന്ന ആവശ്യം കോടതി തള്ളി
ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം മതി; ചിദംബരത്തിന് വീട്ടില്‍നിന്നു ഭക്ഷണം എത്തിക്കണമെന്ന ആവശ്യം കോടതി തള്ളി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് വീട്ടില്‍നിന്നു ഭക്ഷണം എത്തിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളി. ജയിലില്‍ എല്ലാവര്‍ക്കും ഒരേ ഭക്ഷണം മതിയെന്ന് ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്ത് അഭിപ്രായപ്പെട്ടു.

ചിദംബരത്തിന്റെ ജാമ്യാപേക്ഷയുടെ വാദത്തിനിടെ അദ്ദേഹത്തിനു വേണ്ടി ഹാജരായ കപില്‍ സിബല്‍ ആണ് ഈ ആവശ്യം കോടതിക്കു മുന്നില്‍ ഉന്നയിച്ചത്. ചിദംബരത്തിന് വീട്ടില്‍നിന്നു ഭക്ഷണം നല്‍കാന്‍ അനുമതി നല്‍കണമെന്ന് സിബല്‍ പറഞ്ഞു. കോടതി ഇതിനോടു വിയോജിച്ചപ്പോള്‍ ചിദംബരത്തിന് 74 വയസായെന്ന് സിബല്‍ ചൂണ്ടിക്കാട്ടി. 

ജയിലില്‍ ഓരോരുത്തരെയും വേര്‍തിരിച്ചു കാണാനാവില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ചൗത്താലയ്ക്ക് ഇതിനേക്കാള്‍ പ്രായമുണ്ട്. അദ്ദേഹവും രാഷ്ട്രീയത്തടവുകാരനാണ്. ജയിലില്‍ ഓരോരുത്തരെയും വേര്‍തിരിച്ചു കാണാനാവില്ല- തുഷാര്‍ മേത്ത പറഞ്ഞു.

ചിദംബരത്തിന് എതിരായ കേസില്‍ കുറ്റപത്രം തയാറാക്കിക്കൊണ്ടിരിക്കുകയാണെന്ന് തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com