ലൈംഗികബന്ധത്തിന്റെ വീഡിയോ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് 40 ലക്ഷം തട്ടാന്‍ യുവതിയുടെ ശ്രമം ; മറുപണി കൊടുത്ത് യുവാവ് ; അറസ്റ്റ്

യുവതി പലപ്പോഴും യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : ഹണി ട്രാപ്പില്‍ കുരുക്കി യുവാവില്‍ നിന്നും 40 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതി പിടിയില്‍. ഡല്‍ഹിയ്ക്ക് അടുത്ത് ഗുരുഗ്രാമിലാണ് സംഭവം. ശിവാനി സിങ് എന്ന 24 കാരിയാണ് പൊലീസിന്റെ പിടിയിലായത്. ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് ഉടമയായ യുവാവില്‍ നിന്നുമാണ് യുവതി പണം തട്ടാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. 

യുവാവിന്റെ ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പിനോട് ചേര്‍ന്ന് വീട്ടില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുക്കി നല്‍കിയാണ് യുവതി ജീവിച്ചുവന്നിരുന്നത്. ഇതിനിടെ യുവതി ഇയാളുമായി പരിചയത്തിലാകുകയും, സൗഹൃദം ശാരീരിക ബന്ധത്തോളം വളരുകയും ചെയ്തു. യുവതി പലപ്പോഴും യുവാവിനെ വീട്ടില്‍ വിളിച്ചുവരുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. 

എന്നാല്‍ യുവാവ് അറിയാതെ ഇതിന്റെ വീഡിയോയും ചിത്രങ്ങളും യുവതി പകര്‍ത്തിയിരുന്നു. പിന്നീട് ഈ ചിത്രങ്ങളും വീഡിയോയും കാട്ടി യുവാവിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. 40 ലക്ഷം രൂപ തന്നില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്നും, ബലാല്‍സംഗത്തിന് കേസ് നല്‍കുമെന്നുമായിരുന്നു ഭീഷണി.

എന്നാല്‍ 40 ലക്ഷം രൂപ തരാനുള്ള ശേഷി തന്റെ കൈവശമില്ലെന്ന് യുവാവ് അറിയിച്ചതോടെ, എങ്കില്‍ 10 ലക്ഷം രൂപ ആദ്യം തരാനും ശേഷിക്കുന്ന തുക ഗഡുക്കളായി നല്‍കാനും ശിവാനി സിങ് ആവശ്യപ്പെട്ടു. ഇതോടെ യുവാവ് സാദര്‍ പൊലീസ് സ്റ്റേഷനിലെത്തി യുവതിക്കെതിരെ പരാതി നല്‍കുകയായിരുന്നു. 

തുടര്‍ന്ന് പൊലീസിന്റെ പദ്ധതി പ്രകാരം യുവാവ് ശിവാനിയെ വിളിച്ച് ഒരു ലക്ഷം രൂപ സംഘടിപ്പിച്ചിട്ടുണ്ടെന്നും അത് തരാന്‍ ഒരുക്കമാണെന്നും അറിയിച്ചു. സെക്ടര്‍ 17 ല്‍ വെച്ച് പണം കൈമാറാമെന്നും അറിയിച്ചു. പണം കൈപ്പറ്റാന്‍ യുവതി എത്തിയപ്പോള്‍ കാത്തിരുന്ന പൊലീസ് സംഘം യുവതിയെ കൈയോടെ പിടികൂടുകയായിരുന്നു. ഓപ്പറേഷന്‍ പൊലീസ് വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. 

ചോദ്യം ചെയ്യലില്‍ ശിവാനി കുറ്റം സമ്മതിച്ചു. രണ്ടുമാസം മുമ്പാണ് യുവാവുമായി പരിചയപ്പെട്ടതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് സ്വദേശിനിയാണ് ശിവാനി സിങെന്നും, കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി ഗുരുഗ്രാമിലാണ് ഇവര്‍ താമസിച്ചുവരുന്നതെന്നും പൊലീസ് ഈസ്റ്റ് സോണ്‍ ഡിസിപി സുലോചന ഗജ്‌രാജ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com