കഴുത്തില്‍ ആഴത്തില്‍ കടിച്ച് മുറിച്ചു, വരാന്തയിലേക്ക് വലിച്ചിഴച്ച് ജനനേന്ദ്രിയം ഛേദിച്ചു; പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി ജിം ട്രെയിനര്‍ 

ഹിന്ദി സിനിമയിലെ സംഭാഷണം ഉരുവിട്ടുകൊണ്ടാണ് ഇയാള്‍ കൃത്യം നടത്തിയത്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 25 വയസ്സുകാരനായ മകന്‍ പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി. കഴുത്തില്‍ ആഴത്തില്‍ കടിച്ചു മുറിപ്പെടുത്തിയശേഷം ജനനേന്ദ്രിയം ഛേദിച്ചാണ് ജിം ട്രെയിനര്‍ കൊലപ്പെടുത്തിയത്. അക്രമവാസനയോടെ പെരുമാറിയ വിക്രാന്തിനെ ഏറെ പണിപ്പെട്ടാണ് പൊലീസ് കീഴടക്കിയത്.

മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഹിന്ദി സിനിമയിലെ സംഭാഷണം ഉരുവിട്ടുകൊണ്ടാണ് ഇയാള്‍ കൃത്യം നടത്തിയത്. അകാരണമായി ക്ഷോഭിച്ച വിക്രാന്ത്, 55 കാരനായ പിതാവിനെ ആക്രമിക്കുകായിരുന്നു.

ആദ്യം പിതാവിന്റെ കഴുത്തില്‍ ആഴത്തില്‍ കടിച്ച് മാരകമായ മുറിവുണ്ടാക്കിയ വിക്രാന്ത്, 55 വയസുകാരനെ വരാന്തയിലേക്ക് വലിച്ചിഴച്ച ശേഷം ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. തത്ക്ഷണം പിതാവ് മരിച്ചതായി പൊലീസ് പറയുന്നു. വിക്രാന്ത് പിതാവിന്റെ കഴുത്തില്‍ കടിച്ചതോടെ രക്തം പുറത്തേക്ക് ഒഴുകാന്‍ തുടങ്ങിയെന്നും ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. 

പിതാവിനെ ആക്രമിക്കുന്നത് കണ്ട് ഓടിയെത്തി തടുക്കാന്‍ ശ്രമിച്ച അമ്മയെയും സഹോദരിയെയും ഇയാള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അഞ്ച് പൊലീസുകാര്‍ ചേര്‍ന്നാണ് ഇയാളെ പിടിച്ചുകെട്ടിയതെന്ന് ഹഡ്‌കേശ്വര്‍ പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാജ്കമല്‍ പറഞ്ഞു.  ഇയാള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com