ആംബുലന്‍സിന് വേണ്ടി കാത്തിരുന്നത് 12 മണിക്കൂര്‍; മനസാക്ഷിയില്ലാതെ നാട്ടുകാരുടെ ബഹളം,അമ്മയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോയി മകന്‍ (വീഡിയോ)

കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഉന്തുവണ്ടിയില്‍ തള്ളി ശ്മശാനത്തില്‍ എത്തിച്ച് മകന്‍.
ആംബുലന്‍സിന് വേണ്ടി കാത്തിരുന്നത് 12 മണിക്കൂര്‍; മനസാക്ഷിയില്ലാതെ നാട്ടുകാരുടെ ബഹളം,അമ്മയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോയി മകന്‍ (വീഡിയോ)

കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൃതദേഹം ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ ഉന്തുവണ്ടിയില്‍ തള്ളി ശ്മശാനത്തില്‍ എത്തിച്ച് മകന്‍. തമിഴ്‌നാട്ടിലെ തേനിയിലെ കമ്പത്താണ് സംഭവം നടന്നത്. സംസ്‌കാര ചടങ്ങ് നടത്താന്‍ വൈകുന്നതില്‍ നാട്ടുകാര്‍ പ്രശ്‌നമുണ്ടാക്കിയതോടെയാണ് മകന് ഉന്തുവണ്ടിയില്‍ മൃതദേഹം കൊണ്ടുപോകേണ്ടിവന്നത്. 

12 മണിക്കൂര്‍ കാത്തിരിന്നിട്ടും ആംബുലന്‍സ് വരാത്തതിനെ തുടര്‍ന്നാണ് മകന് അമ്മയുടെ മൃതദേഹം ഉന്തുവണ്ടിയില്‍ കൊണ്ടുപോകേണ്ട ഗതികേടുണ്ടായത്. 

വയറ് വേദനമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീക്ക് ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. വീട്ടില്‍ എത്തിയതിന് പിന്നാലെ രാത്രിയോടെ ഇവര്‍ മരിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com