രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന, 24 മണിക്കൂറിനിടെ 51,000ലധികം പേര്‍ ആശുപത്രി വിട്ടു; അസുഖം ഭേദമായവരുടെ നിരക്ക് 65ശതമാനം കടന്നു

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുമ്പോഴും രോഗമുക്തി നിരക്ക് 65 ശതമാനം കവിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍
രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന, 24 മണിക്കൂറിനിടെ 51,000ലധികം പേര്‍ ആശുപത്രി വിട്ടു; അസുഖം ഭേദമായവരുടെ നിരക്ക് 65ശതമാനം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുമ്പോഴും രോഗമുക്തി നിരക്ക് 65 ശതമാനം കവിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍. നിലവില്‍ 65.44 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്. 24 മണിക്കൂറിനിടെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് രേഖപ്പെടുത്തിയത്. 51,255 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം പതിനൊന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. 11,45,629 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ജൂണ്‍ 30നാണ് കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം 11 ലക്ഷം കടന്നത്. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരും രോഗമുക്തി നേടിയവരും തമ്മിലുളള വ്യത്യാസം 5,77,899 ആണ്. ഇതുവരെ 5,67,730 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.നിലവില്‍ രോഗമുക്തി- മരണനിരക്ക് അനുപാതം 96.84%: 3.16 % ആണെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ ആശങ്കയിലാക്കി കോവിഡ് ബാധിതരുടെ എണ്ണം പതിനേഴര ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 17,50,723 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 37,364 ആയി ഉയര്‍ന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 54,735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സമയത്ത് 853 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com