107 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ഇരുവശങ്ങളിലേക്ക് ഇളകിയാടുന്ന മരം, ഭീതിജനകം (വീഡിയോ)

പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്
107 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ഇരുവശങ്ങളിലേക്ക് ഇളകിയാടുന്ന മരം, ഭീതിജനകം (വീഡിയോ)

മുംബൈ: തിങ്കളാഴ്ച വൈകീട്ട് മുതല്‍ ആരംഭിച്ച പേമാരിയില്‍ മുംബൈ നഗരത്തില്‍ പെയ്തത്  റെക്കോര്‍ഡ് മഴയാണ്. 46 വര്‍ഷം മുന്‍പാണ് നഗരത്തെ നിശ്ചലമാക്കി ഇത്തരത്തില്‍ മഴ പെയ്തത്. 12 മണിക്കൂറോളം നേരം മഴ നിര്‍ത്താതെ പെയ്തതോടെ 294 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.

മഴയോട് ഒപ്പമുളള കാറ്റ് ജനജീവിതം താറുമാറാക്കി. 107 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ജാഗ്രതയുടെ ഭാഗമായി വീടുകളില്‍ തന്നെ കഴിയാനാണ് നഗരവാസികളോട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിര്‍ദേശിച്ചത്. അതിനിടെ പ്രമുഖ വ്യവസായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്. ഇത് വ്യാപകമായാണ് പ്രചരിക്കുന്നത്.

ശക്തമായ കാറ്റില്‍ പന ഇളകിയാടുന്ന വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്. രണ്ടു ഫ്‌ലാറ്റുകളുടെ ഇടയില്‍ ഇരുവശങ്ങളിലേക്ക് ചായുന്ന മരത്തിന്റെ വീഡിയോ, കാറ്റിന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.  തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുംബൈയിലും സമീപ ജില്ലകളായ താനെ, പാല്‍ഘര്‍ എന്നിവിടങ്ങളിലും കനത്ത മഴ തുടരുന്നത്. പശ്ചിമ മഹാരാഷ്ട്രയിലെ പുനെ, സത്താറ, കോലാപുര്‍ ജില്ലകളിലും കനത്ത മഴ ലഭിച്ചു.

 പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. മിക്ക ആശുപത്രികളിലും വെള്ളം കയറിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങളുടെ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു വീണു. കനത്തനാശനഷ്ടമാണ് മഴയില്‍ ഉണ്ടായത്.ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായത് അവശ്യസേവന വിഭാഗങ്ങളെ വലച്ചു. പലരും സ്‌റ്റേഷനുകളില്‍ കുടുങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com