പ്രണയം അംഗീകരിക്കാനായില്ല, 18കാരിയെയും കാമുകനെയും പെണ്‍കുട്ടിയുടെ കുടുംബം കുത്തിക്കൊന്ന് കത്തിച്ചു; കസ്റ്റഡിയിലെടുത്തത് യുവാവിന്റെ കുടുംബത്തെ

മഹാരാഷ്ട്രയില്‍ 18കാരിയെയും കാമുകനെയും പെണ്‍കുട്ടിയുടെ കുടുംബം കുത്തിക്കൊന്ന് കത്തിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഔറംഗാബാദ്: മഹാരാഷ്ട്രയില്‍ 18കാരിയെയും കാമുകനെയും പെണ്‍കുട്ടിയുടെ കുടുംബം കുത്തിക്കൊന്ന് കത്തിച്ചു. ഇരുവരെയും പെണ്‍കുട്ടിയുടെ കുടുംബം സംസ്‌കരിക്കുന്നതിനിടെ പൊലീസ് സ്ഥലത്ത് എത്തുകയായിരുന്നു. സംഭവത്തില്‍ യുവാവിന്റെ കുടുംബത്തെ കസ്റ്റഡിയിലെടുത്തു.  യുവതിയുടെ കുടുംബത്തിന്റെ പേരില്‍ നടപടിയെടുക്കാത്തതില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. അമൃത കുമാരിയും നീരജ് കുമാറുമാണ് കൊല്ലപ്പെട്ടത്.ഇരുവരും അയല്‍വാസികളാണ്. ശനിയാഴ്ച 19കാരനായ നീരജിന്റെ വീട്ടില്‍ പോയ അമൃത തിരിച്ചുവരാന്‍ വിസമ്മതിച്ചു. അമൃതയുടെ സഹോദരന്‍ പെണ്‍കുട്ടിയെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും 18കാരി തിരിച്ചുപോകാന്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതനായ സഹോദരന്‍ പെണ്‍കുട്ടിയെ നിലത്തേയ്ക്ക്് തളളിയിട്ടശേഷം കുത്തി ക്കൊല്ലുകയായിരുന്നു. സംഭവം കണ്ട് പരിഭ്രാന്തിയിലായ യുവാവ് വീട്ടിലെ മുറിയുടെ വാതിലടച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍  വാതില്‍ പൊളിച്ച് അകത്തു കയറിയ പെണ്‍കുട്ടിയുടെ കുടുംബം യുവാവിനെയും കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നീരജ് സൂറത്തിലാണ് ജോലി ചെയ്്തിരുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നഗരത്തിലേക്ക് മടങ്ങിവരികയായിരുന്നു. അമൃത ഔറംഗബാദിലാണ് പഠിച്ചിരുന്നത്.നീരജിന്റെ കുടുംബം പോലും യുവാവിനെ രക്ഷിക്കാന്‍ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. പൊലീസിനെ വിവരം അറിയിക്കാന്‍  ദൃക്‌സാക്ഷികളും തയ്യാറായില്ല. തുടര്‍ന്ന് തൊട്ടടുത്ത പുഴയ്ക്ക് സമീപം ഇരുവരുടെയും മൃതദേഹങ്ങള്‍ കത്തിക്കുന്നതിനിടെയാണ് പൊലീസ് സ്ഥലത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com