മുംബൈ: വിഡിയോ കോളിൽ നഗ്നനായെത്തിയ യുവാവിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭാഷണിപ്പെടുത്തി പണം തട്ടിയതായി പരാതി. വിഡിയോ റെക്കോർഡ് ചെയ്തതിന് ശേഷം യുവതി ഇയാളിൽ നിന്ന് 20,000 രൂപ ആവശ്യപ്പെട്ടെന്നാണ് പരാതി. മുംബൈ സ്വദേശിയായ 21കാരനാണ് പരാതി നൽകിയത്.
മൂന്ന് മാസം മുൻപ് സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയത്തിലാകുന്നത്. പ്രഗ്യ എന്നാണ് സമൂഹമാധ്യമങ്ങളിലെ യുവതിയുടെ പേര് എന്ന് യുവാവ് പറയുന്നു. മാസങ്ങളുടെ സൗഹൃദത്തിന് ശേഷം വിഡിയോ കോളിൽ സംസാരിക്കാമെന്ന് യുവതി ഇയാളോട് ആവശ്യപ്പെട്ടു. ഇത് യുവാവും സമ്മതിച്ചു. മൂന്ന് സെക്കൻഡ് മാത്രം ദൈർഘ്യമുണ്ടായിരുന്ന ആദ്യത്തെ വിഡിയോ കോളിൽ യുവതി നഗ്നയായാണ് എത്തിയത്. പിന്നാലെ യുവാവിനോട് നഗ്നനാകാൻ ഇവർ ആവശ്യപ്പെട്ടു. ഇയാൾ ഇത് അനുസരിച്ചപ്പോൾ യുവതി വിഡിയോ റെക്കോർഡ് ചെയ്യുകയായിരുന്നു.
കോൾ അവസാനിച്ചതിന് പിന്നാലെ പണം ആവശ്യപ്പെട്ടുള്ള ഭീഷണി സന്ദേശമെത്തിയെന്ന് യുവാവ് പരാതിയിൽ പറയുന്നു. 20,000രൂപ നൽകിയില്ലെങ്കിൽ വിഡിയോ യുവാവിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞത്. ആദ്യം രണ്ടായിരം രുപയാണ് യുവാവ് അയച്ചത്. ഇതോടെ ഇയാളുടെ സുഹൃത്തുക്കളിലൊരാൾക്ക് വിഡിയോ അയച്ചതിനുശേഷം വീണ്ടും ഭാഷണിപ്പെടുത്തി. പിന്നാലെ ബാക്കി തുകയും യുവാവ് അയച്ചു നൽകി. അതിനുശേഷം യുവതി ബന്ധപ്പെട്ടിട്ടില്ലെന്ന് ഇയാൾ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ