കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 60കാരന്‍ പട്ടിണി കിടന്ന് മരിച്ചു; അന്വേഷണം 

60കാരന് ഭക്ഷണം നല്‍കാന്‍ കുടുംബാംഗങ്ങള്‍ വിമുഖത കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം
60കാരന്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വീട്‌
60കാരന്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വീട്‌

ബംഗളൂരു: കോവിഡ് ബാധിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 60കാരന്‍ പട്ടിണി കിടന്ന് മരിച്ചതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി കുടുംബാംഗങ്ങള്‍ മറ്റിടങ്ങളിലേക്ക് താമസം മാറിയിരുന്നു. 60കാരന് ഭക്ഷണം നല്‍കാന്‍ കുടുംബാംഗങ്ങള്‍ വിമുഖത കാണിച്ചതായാണ് നാട്ടുകാരുടെ ആരോപണം. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു.

കര്‍ണാടക ബെല്ലാരി ജില്ലയിലാണ് സംഭവം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന്് ഇദ്ദേഹം ഒറ്റയ്ക്കായിരുന്നു. രോഗിയെ ചികിത്സയ്ക്കാന്‍ മെഡിക്കല്‍ സംഘം എന്തുകൊണ്ട് തയ്യാറായില്ല എന്ന കാര്യവും ജില്ലാ ഭരണകൂടം പരിശോധിക്കും.

ഭക്ഷണത്തിന് വേണ്ടി 60കാരന്‍ യാചിക്കുന്ന ശബ്ദം വീട്ടില്‍ നിന്ന് കേട്ടതായി നാട്ടുകാര്‍ പറയുന്നു. രണ്ടുദിവസത്തിനിടെ ഒരിക്കല്‍ മാത്രമാണ് 60കാരന് ഭക്ഷണം എത്തിച്ചുനല്‍കിയത്. പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആരോഗ്യവിഭാഗം ഉള്‍പ്പെടെയുളളവര്‍ സ്ഥലത്ത് എത്തിയത്.

ഓഗസ്റ്റ് 15നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മറ്റു വീടുകളിലേക്ക് താമസം മാറ്റി. 60കാരന് ഭക്ഷണം നല്‍കാന്‍ കുടുംബാംഗങ്ങള്‍ വൈമനസ്യം കാണിച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. സഹായത്തിനായി 60കാരന്‍ മുറവിളി കൂട്ടിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.

കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഒറ്റയ്ക്ക് താമസിക്കാന്‍ 60കാരന്‍ സ്വമേധയാ തയ്യാറാവുകയായിരുന്നു.തിങ്കളാഴ്ചയാണ് ഇദ്ദേഹത്തിന്റെ നില വഷളായത്. എന്തുകൊണ്ട് ഇത് സംബന്ധിച്ചു എന്നതിനെ കുറിച്ച് അന്വേഷിച്ച് വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com