ന്യൂഡൽഹി: പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്ന് വീണ മിഗ് 29-കെ യുദ്ധ വിമാനത്തിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തി. നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് വിമാനത്തിൻറെ ആദ്യ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അപകടത്തിൽ കാണാതായ വ്യോമസേന പൈലറ്റ് കമാൻഡർ നിഷാന്ത് സിംഗിനായി തിരച്ചിൽ ഇപ്പോഴും ഊർജിതമായി തുടരുകയാണ്.
ഐഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറയുന്ന യുദ്ധവിമാനം തകർന്നുവീഴുന്നതിന് തൊട്ടുമുന്‍പ് നിഷാന്ത് സിംഗ് വിമാനത്തിൽ നിന്ന് ഇജക്ട് ചെയ്ത് പുറത്തേക്ക് ചാടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇപ്പോൾ കണ്ടെത്തിയ അവശിഷ്ടങ്ങളിൽ നിഷാന്തിൻറെ ഇജക്ഷൻ സീറ്റില്ലെണ് നാവികസേനയിലെ വിദഗ്ധർ വ്യക്തമാക്കി.
വിമാന അവശിഷ്ടങ്ങൾ ലഭിച്ച മേഖലയിൽ കൂടുതൽ യുദ്ധകപ്പലുകളും ഹെലികോപ്റ്ററും എത്തിച്ചാണ് തിരച്ചിൽ പുരോഗമിക്കുന്നത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്രെയ്നിയായ രണ്ടാം പൈലറ്റ് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ