മകന്റെ മരണം ദുര്‍മന്ത്രവാദമെന്ന് ബന്ധുക്കള്‍; സ്ത്രീയെ തല്ലിക്കൊന്നു

ദുര്‍മന്ത്രാവാദത്തിന്റെ പേരില്‍ സത്രീയെ തല്ലിക്കൊന്നതായി ആരോപണം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ദുര്‍മന്ത്രാവാദത്തിന്റെ പേരില്‍ സത്രീയെ തല്ലിക്കൊന്നു.  ഝാര്‍ഖണ്ഡ് ഗുംലയിലെ കൊയിനാറയില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. കര്‍മി ഒറാവോണ്‍ എന്ന സ്ത്രീയാണ് കൊലപ്പെട്ടത്. വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

ശനിയാഴ്ചയാണ് കര്‍മിയുടെ മൃതദേഹം മകന്‍ കണ്ടെത്തുകയായിരുന്നു. അമ്മയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ അമ്മയെ കണ്ടെത്തിയത്. ഇയാള്‍ നല്‍കിയ വിവരം അനുസരിച്ചാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. 'തുണി അലക്കുന്നതിനായി വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്മ വീട്ടില്‍ നിന്നും പോയത്. വീടിന് കുറച്ചകലെയായുള്ള ഡാമിലേക്കാണ് പോയത്. എന്നാല്‍ രാത്രി ഏറെ വൈകിയും തിരിച്ചെത്തിയില്ല. തുടര്‍ന്ന് ഞങ്ങള്‍ തിരക്കിയിറങ്ങി. അപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹമാണഅ കണ്ടത്' മകന്‍ പൊലീസിന് മൊഴി നല്‍കി.

ഇക്കഴിഞ്ഞ നവംബര്‍ 26ന് ഗ്രാമത്തില്‍ ചൈതു എന്നൊരാള്‍ മരിച്ചിരുന്നു. എന്നാല്‍ ഇത് കര്‍മിയുടെ ദുര്‍മന്ത്രാവാദം കൊണ്ടാണെന്ന് അയാളുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ചൈതുവിന്റെ അച്ഛനും ബന്ധുക്കളും ചേര്‍ന്നാണ് തന്റെ അമ്മയെ കൊന്നതെന്നാണ് ഇയാള്‍ ആരോപിക്കുന്നത്. അമ്മ തുണി കഴുകുന്നതിനായി പോയ ഡാമിന് സമീപത്തായി ഇവരെ കണ്ടതായും മകന്‍ മൊഴി നല്‍കി. സംഭവത്തില്‍ അന്വേണം ആരംഭിച്ചു. 

2000ല്‍ ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായ ശേഷം ഇതുവരെ ഏതാണ്ട് ആയിരത്തിഅഞ്ഞൂറോളം പേര്‍ ദുര്‍മന്ത്രാവാദത്തിന്റെ പേരില്‍ സംസ്ഥാനത്ത് കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. ഇതില്‍ കൂടുതലും സ്ത്രീകളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com