ഉള്ളി സലാഡ് അധികം നല്‍കിയില്ല; തൊഴിലാളിയെ സഹപ്രവര്‍ത്തകന്‍ കുത്തി; ഗുരുതരാവസ്ഥയില്‍

അത്താഴ ഭക്ഷണത്തിന് സലാഡ് അധികം നല്‍കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു
ഉള്ളി സലാഡ്/ പ്രതീകാത്മക ചിത്രം
ഉള്ളി സലാഡ്/ പ്രതീകാത്മക ചിത്രം

ന്യഡല്‍ഹി: അത്താഴ ഭക്ഷണത്തിന് സലാഡ് അധികം നല്‍കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനെ കുത്തിയ കേസില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം.

കേസിലെ പ്രതി റിയാസത്ത് അലിയും പവനും തെക്കന്‍ഡല്‍ഹിയിലെ ഫത്തേപൂര്‍ ബെറിയിലെ ഫാമില്‍ ദിവസജോലിക്കായി എത്തിയവരായിരന്നു. ജോലി കഴിഞ്ഞ് അത്താഴഭക്ഷണത്തിനിടെ സാലഡിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

അലി പവനോട് കൂടുതല്‍ ഉള്ളി സലാഡ് ആവശ്യപ്പെട്ടു. എന്നാല്‍ സലാഡ് അവശേഷിക്കുന്നില്ലെന്നായിരുന്നു പവന്റെ മറുപടി. ഇതില്‍ പ്രകോപിതനായ അലി  അടുക്കളയിലെ കത്തി ഉപയോഗിച്ച് സഹപ്രവര്‍ത്തകനെ പലതവണ കുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി ജോലി സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.

ജോലി സ്ഥലത്തെ മറ്റുളളവരാണ് വിവരം പൊലീസിനെ അറിയിച്ചത്. സാരമായി പരിക്കേറ്റ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും വിവിധ ഇടങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തുകയും ചെയ്തു. അഞ്ഞൂറിലധഘധികം തൊഴിലാളികളെ ചോദ്യം ചെയ്തതിന് ശേഷമാണ് പ്രതിയെ കണ്ടെത്താനായതെന്ന് പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com