തണുത്ത ചപ്പാത്തി നല്‍കി, തട്ടുകട ഉടമയെ വെടിവെച്ചു യുവാക്കള്‍; ഗുരുതരാവസ്ഥയില്‍

ഉത്തര്‍പ്രദേശില്‍ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ യുവാവ് തട്ടുകട ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തണുത്ത ചപ്പാത്തി നല്‍കിയതിന്റെ പേരില്‍ യുവാവ് തട്ടുകട ഉടമയ്ക്ക് നേരെ വെടിയുതിര്‍ത്തു. യുവാവിനെയും കൂട്ടാളിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രി ഉത്തര്‍പ്രദേശ് എറ്റയില്‍ ബസ് സ്റ്റേഷന് സമീപമാണ് സംഭവം. തട്ടുകട നടത്തുന്ന അവധേഷ് യാദവിനാണ് വെടിയേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ അവധേഷ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

രണ്ടു യുവാക്കള്‍ കടയില്‍ വന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ അനുസരിച്ച് വിതരണം ചെയ്ത ചപ്പാത്തി തണുത്തതാണ് എന്ന് പറഞ്ഞ് അവധേഷ് യാദവുമായി വാക്ക് തര്‍ക്കമായി. തര്‍ക്കത്തിനിടെ കുപിതനായ യുവാക്കളില്‍ ഒരാള്‍ നിറയൊഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

തട്ടുകട ഉടമയുടെ വലതു തുടയിലാണ് വെടിയേറ്റത്. പ്രതികളായ കസ്തൂര്‍ബ സിങ്, അമിത് ചൗഹാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് രണ്ട് അംഗീകൃത പിസ്റ്റളുകള്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com