സോളാപുര്‍: 16 വയസുകാരിയെ ആറ് മാസത്തോളം തുടര്‍ച്ചയായി കൂട്ട ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിൽ. സംഭവത്തില്‍ കേസെടുത്ത് രണ്ടാം ദിവസമാണ് അഞ്ച് പേരെ പൊലീസ് പിടികൂടിയത്. അറസ്റ്റിലായവര്‍ക്കെതിരേ പോക്‌സോ, ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
സോളാപുര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ആറ് മാസത്തോളമാണ് പ്രതികള്‍ പീഡിപ്പിച്ചത്. കേസില്‍ ആകെ പത്ത് പ്രതികളാണുള്ളത്. ബാക്കി പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ക്ഷേത്രത്തിന് പുറത്തു നിന്ന് പെണ്‍കുട്ടി കരയുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് കൂട്ടബലാത്സംഗത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
പ്രതികളില്‍ ചിലര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണ്. ഇവര്‍ മുഖേനയാണ് മറ്റുള്ളവരും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. വിവിധയിടങ്ങളിലേക്ക് തന്നെ കൂട്ടിക്കൊണ്ടു പോയി പല ദിവസങ്ങളിലും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ