പനീര്‍ കറി കഴിച്ച രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; ഹോട്ടലിനെതിരെ മാതാപിതാക്കളുടെ പരാതി

സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ രവി നാരായണിന്റെ മകന്‍ വിഹാന്‍ ആണ് മരിച്ചത്
പനീര്‍ കറി കഴിച്ച രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; ഹോട്ടലിനെതിരെ മാതാപിതാക്കളുടെ പരാതി


ഹൈദരാബാദ്: ഹോട്ടലില്‍ നിന്ന് റൊട്ടിയും പനീര്‍ കറിയും കഴിച്ച രണ്ട് വയസ്സുകാരന് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം. ബെഗുംപേട്ടിലെ മാനസരോവര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കുഞ്ഞാണ് മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.

ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ രവി നാരായണിന്റെ മകന്‍ വിഹാന്‍ ആണ് മരിച്ചത്. ഭാര്യയ്ക്കും മകനും ഒപ്പം യുഎസിലേക്കുള്ള വിസയ്ക്കായി ബയോമെട്രിക് വിവരങ്ങള്‍ നല്‍കാന്‍ ബെഗുംപേട്ടില്‍ എത്തിയതാണ് രവി. ഈ മാസം പത്താം തിയതി എത്തിയ ഇവര്‍ യുഎസ് കോണ്‍സലേറ്റിന് സമീപമുള്ള മാനസരോവര്‍ ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ നിന്ന് പ്രഭാതഭക്ഷണം കഴിച്ചശേഷം കൈവിരല്‍ രേഖകള്‍ നല്‍കാനായി കോണ്‍സലേറ്റിലേക്ക് പോയി. വൈകിട്ട് തിരിച്ച ഹോട്ടലിലെത്തിയപ്പോഴാണ് പനീറും റൊട്ടിയും കഴിച്ചത്.

രാത്രിയില്‍ രവിക്കും വിഹാനും ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടു. രവി ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പരിശോധനകള്‍ക്കിടയില്‍ ഭാര്യ വിളിച്ച് വിഹാന്‍ അബോധാവസ്ഥയിലാണെന്ന് അറിയിച്ചു. കുട്ടിയെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹോട്ടല്‍ ഭക്ഷണം പഴകിയതാണെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതല്‍ വിവരങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം മാത്രമേ ലഭിക്കൂ എന്നും പൊലീസ് പറഞ്ഞു. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com