കൊറോണ ചൈനക്കാരെ പാഠം പഠിപ്പിക്കാന്‍ വന്ന നരസിംഹാവതാരം; പശു സംരക്ഷകരായ ഇന്ത്യക്കാരെ പിടികൂടില്ലെന്ന് ഹിന്ദുമഹാസഭ അധ്യക്ഷന്‍

ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് മാസാംഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവിയെടുത്ത അവതാരമാണെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍
കൊറോണ ചൈനക്കാരെ പാഠം പഠിപ്പിക്കാന്‍ വന്ന നരസിംഹാവതാരം; പശു സംരക്ഷകരായ ഇന്ത്യക്കാരെ പിടികൂടില്ലെന്ന് ഹിന്ദുമഹാസഭ അധ്യക്ഷന്‍

ന്യൂഡല്‍ഹി: ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് മാസാംഹാരം കഴിക്കുന്നവരെ ശിക്ഷിക്കാനായി പിറവിയെടുത്ത അവതാരമാണെന്ന് ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി. കൊറോണ ഒരു വൈറസ് അല്ല, സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ് അതെന്നും ചക്രപാണി പറഞ്ഞു.

'കൊറോണ ഒരു വൈറസ് അല്ല. സാധു ജീവികളുടെ രക്ഷയ്‌ക്കെത്തിയ അവതാരമാണ്. മാംസം ഭക്ഷിക്കുന്നവരെ കാത്ത് മരണം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് അത് എത്തിയിരിക്കുന്നത്. മാംസാഹരം കഴിക്കുന്ന ചൈനീസ് ജനതയെ പാഠം പഠിപ്പിക്കാന്‍ എത്തിയ നരസിംഹാവതാരമാണ് കൊറോണ.'

'കൊറോണയുടെ വിഗ്രഹമുണ്ടാക്കി പ്രാര്‍ത്ഥിക്കുകയാണ് ചൈനീസ് ഭരണകൂടം ചെയ്യേണ്ടത്. ഇനിയൊരിക്കലും ജീവികളെ കൊല്ലില്ലെന്ന് പ്രതിജ്ഞയെടുക്കണം. അങ്ങനെയെങ്കില്‍ ഇനി കൊറോണ വരില്ല. ചൈനക്കാര്‍ അങ്ങനെ ചെയ്താല്‍ ഈ അവതാരം അതിന്റെ ലോകത്തേക്ക് തിരിച്ചു പോകും'.  ചക്രപാണി പറഞ്ഞു. പശു സംരക്ഷകരും ദൈവ വിശ്വാസികളുമായ ഇന്ത്യക്കാര്‍ക്ക് കൊറോണ ബാധിക്കില്ലെന്നും ചക്രപാണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com