വീട്ടുടമ പീഡിപ്പിച്ചു; 16കാരി ഗര്‍ഭിണിയായി; നവജാത ശിശുവിനെ തറയിലെറിഞ്ഞു കൊന്നു; പെണ്‍കുട്ടിയും അമ്മയും അറസ്റ്റില്‍

പെണ്‍കുട്ടി ജോലിക്ക് നിന്ന വീട്ടിലെ മൂപ്പതുകാരന്റെ ലൈംഗികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.
വീട്ടുടമ പീഡിപ്പിച്ചു; 16കാരി ഗര്‍ഭിണിയായി; നവജാത ശിശുവിനെ തറയിലെറിഞ്ഞു കൊന്നു; പെണ്‍കുട്ടിയും അമ്മയും അറസ്റ്റില്‍

ലഖ്‌നോ:  നവജാത ശിശുവിനെ തറയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പതിനാറുകാരിയും അമ്മയും അറസ്റ്റില്‍. കഴിഞ്ഞ മാസമാണ് കൊലപാതകം. കുഞ്ഞ് ജനിച്ചയുടനെ തറയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ കുറ്റസമ്മതം. തുടര്‍ന്ന് അന്‍പതുകാരിയായ അമ്മയുടെ സഹായത്തോടെയാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചതായും പൊലീസിന് മൊഴി നല്‍കി.

അഴുകിയ നിലയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുഞ്ഞിനെ കുറിച്ചുള്ള അന്വേഷണ ആരംഭിച്ചത്. ജനുവരി 31നായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയ്ക്കും പെണ്‍കുട്ടിക്കുമെതിരെ കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ജുവൈനല്‍ ഹോമിലും അമ്മയെ ജില്ലാ ജയിലിലും പ്രവേശിപ്പിച്ചു.

പെണ്‍കുട്ടി ജോലിക്ക് നിന്ന വീട്ടിലെ മൂപ്പതുകാരന്റെ ലൈംഗികപീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. വിവരം പുറത്ത് പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഭയന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ലൈംഗികാതിക്രമത്തെ കുറിച്ച് പൊലീസില്‍ പരാതിപ്പെടാതിരുന്നത്.

ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.പോക്‌സോ കുറ്റം ചുമത്തി കേസെടുത്തുവെന്നും പൊലീസ് വ്യക്തമാക്കി. തുണിയില്‍ പൊതിഞ്ഞ നിലയില്‍ ഒരു കുളത്തിനടുത്തായിരുന്നു  നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഗര്‍ഭിണായായ പെണ്‍കുട്ടി വീട്ടില്‍ നിന്ന് മാറിപ്പോയതായി അറിയാന്‍ കഴിഞ്ഞു. ഇക്കാര്യം പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് ചോദിച്ചപ്പോള്‍ ആദ്യം അവര്‍ നിഷേധിച്ചു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തുണിയില്‍ പൊതിഞ്ഞ് സമീപത്തെ കുളത്തിനടുത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം ജോലിക്ക് നിന്നു വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാര്‍ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയം മൂലം ഇവര്‍ പൊലീസില്‍ പരാതി നല്‍കിയില്ല. പെണ്‍കുട്ടിയുടെ പ്രസവവും വീട്ടില്‍വച്ച് തന്നെയായിരുന്നു. കുഞ്ഞ് ജനിച്ചയുടനെ തറയില്‍ വലിച്ചെറിയുകയായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചതായും അമ്മയുടെ സഹായത്തോടെ തുണിയില്‍ പൊതിഞ്ഞ് മൃതദേഹം ഉപേക്ഷിക്കുകയുമായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിനോ പറഞ്ഞു. തലയിലേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com