കാമുകിക്ക് മുന്‍പില്‍ 'ആളാവാന്‍' തോക്ക് ഉയര്‍ത്തിക്കാണിച്ചു; 25കാരന് കാലിന് വെടിയേറ്റു; ട്വിസ്റ്റ്

കാലിന് വെടിയേറ്റ കാമുകനെ ആയുധം കൈവശം വച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കാമുകിക്ക് മുന്‍പില്‍ 'ആളാവാന്‍' ശ്രമിച്ച കാമുകന് സ്വയം വെടിയേറ്റു. കാലിന് വെടിയേറ്റ കാമുകനെ ആയുധം കൈവശം വച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു. 

ഡല്‍ഹി തിലക് നഗറിലെ പാര്‍ക്കില്‍ വെളളിയാഴ്ച രാത്രിയാണ് സംഭവം. കാലിന് വെടിയേറ്റ സോനു ശര്‍മ്മയെയും കൂട്ടി കാമുകി മേഘ ആശുപത്രിയില്‍ പോയി. അവിടെവച്ച് വെടിയേറ്റ സംഭവം മറയ്ക്കാന്‍ ഇരുവരും പറഞ്ഞ കഥയില്‍ സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. അജ്ഞാതര്‍ സോനുശര്‍മ്മയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് ഇരുവരും ചേര്‍ന്ന് മെനഞ്ഞ കഥ. 

തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മേഘയാണ് സത്യം വെളിപ്പെടുത്തിയത്. സംഭവം നടന്ന സമയത്ത് സോനു ശര്‍മ്മ മദ്യപിച്ചിരുന്നതായി മേഘ പൊലീസിന് മൊഴി നല്‍കി. പാര്‍ക്കില്‍ ഇരുവരും പരസ്പരം സംസാരിച്ചിരിക്കുന്നതിനിടെ, 25കാരന്‍ പിസ്റ്റള്‍ ഉയര്‍ത്തി കാണിക്കുന്നതിനിടെയാണ് അബദ്ധം സംഭവിച്ചതെന്ന് മേഘ പറയുന്നു. അബദ്ധവശാല്‍ സോനു ശര്‍മ്മയുടെ കാലില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് മേഘ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

മേഘയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോനു ശര്‍മ്മയെ അറസ്റ്റ് ചെയ്തത്. പിസ്റ്റള്‍ സൂക്ഷിച്ചിരുന്ന സോനു ശര്‍മ്മയുടെ സുഹൃത്തിനെയും പൊലീസ് പിടികൂടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com