സെക്‌സിന് നിര്‍ബന്ധിച്ചു, ബ്രഹ്മചര്യം സ്വീകരിച്ചെന്ന് പറഞ്ഞ് 25കാരന്‍ നിരന്തരം മര്‍ദിച്ചു; 22 കാരിയായ ഭാര്യ പൊലീസ് സ്റ്റേഷനില്‍

ലൈംഗിക ബന്ധത്തിന് താത്പര്യം പ്രകടിപ്പിച്ച ഭാര്യയെ മര്‍ദിച്ച് ഭര്‍ത്താവ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ലൈംഗിക ബന്ധത്തിന് താത്പര്യം പ്രകടിപ്പിച്ച ഭാര്യയെ മര്‍ദിച്ച് ഭര്‍ത്താവ്. താന്‍ ബ്രഹ്മചര്യം സ്വീകരിച്ചെന്ന് പറഞ്ഞ് ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുന്നതായി കാണിച്ച് 22കാരി വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഭര്‍ത്താവിനെ ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ കുടുംബക്കാരും തന്നെ മര്‍ദിച്ചതായി യുവതിയുടെ പരാതിയില്‍ പറയുന്നു. ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഗുജറാത്തിലാണ് സംഭവം. 2016ലാണ് 22 കാരി 25കാരനെ വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ആദ്യദിവസങ്ങളില്‍ സ്‌നേഹത്തോടെയുളള പെരുമാറ്റമായിരുന്നു ഭര്‍ത്താവില്‍ നിന്ന് തനിക്ക് ലഭിച്ചത് എന്ന് പരാതിയില്‍ പറയുന്നു. 2018ല്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കിയ ശേഷമാണ് ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റം ദൃശ്യമായത്.

കഴിഞ്ഞ കുറെ മാസങ്ങളായി താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന സമീപനമാണ് ഭര്‍ത്താവ് സ്വീകരിക്കുന്നത്. ഇതിനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം ദേഷ്യപ്പെടുകയും മര്‍ദിക്കുന്നതും പതിവാണെന്നും ഭാര്യയുടെ പരാതിയില്‍ പറയുന്നു.

ബ്രഹ്മചര്യം സ്വീകരിച്ചു എന്ന കാരണം പറഞ്ഞാണ് സെക്‌സില്‍ നിന്ന് ഭര്‍ത്താവ് ഒഴിഞ്ഞുമാറുന്നത്.  ഇതിനായി നിര്‍ബന്ധിച്ചപ്പോഴെല്ലാം ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നതും പതിവാണ്.ഭര്‍ത്താവിനെ ശല്യം ചെയ്യുന്നുവെന്ന് പറഞ്ഞ് കുടുംബക്കാരും തന്നെ മര്‍ദിച്ചതായും 22കാരിയുടെ പരാതിയില്‍ പറയുന്നു. താന്‍ കാരണമാണ് ഭര്‍ത്താവ് വീട്ടില്‍ നിന്ന ഇറങ്ങിപ്പോകുന്നത് എന്ന് പറഞ്ഞായിരുന്നു ഭര്‍ത്താവിന്റെ കുടുംബക്കാര്‍ പീഡിപ്പിച്ചിരുന്നത്.

വിവിധയിടങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ പിരിമുറുക്കത്തിലാണ് ഭര്‍ത്താവ്.കുട്ടികളെയും തന്നെയും നോക്കുന്ന കാര്യത്തില്‍ പോലും വൈമനസ്യം തുടരുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് വയറുവേദന അനുഭവപ്പെട്ട മകന് മരുന്ന് വാങ്ങാന്‍ പണം പോലും ഭര്‍ത്താവ് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.  ഭര്‍ത്താവിനും നാലു കുടുംബക്കാര്‍ക്കും എതിരെ ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാര്യ പൊലീസിനെ സമീപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com