മുന്‍ ചീഫ് ജസ്റ്റിസിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട യുവതിയെ സുപ്രീംകോടതി പുനര്‍നിയമിച്ചു

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ സുപ്രീംകോടതി പുനര്‍നിയമിച്ചു
മുന്‍ ചീഫ് ജസ്റ്റിസിന് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട യുവതിയെ സുപ്രീംകോടതി പുനര്‍നിയമിച്ചു

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിന് പിന്നാലെ പിരിച്ചുവിട്ട ജീവനക്കാരിയെ സുപ്രീംകോടതി പുനര്‍നിയമിച്ചു. പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് കോടതി റദ്ദാക്കി. ഇവര്‍ക്ക് ജോലി നഷ്ടമായ കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് പുനര്‍നിയമിച്ചത്. 

2018ല്‍ കോര്‍ട്ട് അസിസ്റ്റന്റായി ജോലി ചെയ്യുമ്പോള്‍ രഞ്ജന്‍ ഗൊഗോയ് തന്നോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു യുവതിയുടെ പരാതി. തൊട്ടുപിന്നാലെ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പരാതി അന്വേഷിച്ച സമിതി ആരോപണങ്ങള്‍ തള്ളുകയും ഗൊഗോയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കുകയും ചെയ്തു. 

ചീഫ് ജസ്റ്റിസിനെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്ന് യുവതിക്കെതിരെ വലിയ വിവാദങ്ങളുയര്‍ന്നിരുന്നു. യുവതിയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉയര്‍ന്നിരുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഡല്‍ഹി പൊലീസിലുണ്ടായിരുന്ന അവരുടെ രണ്ട് സഹോദരങ്ങളെ സസ്‌പെന്റ് ചെയ്തിരുന്നു. രണ്ടുമാസം മുമ്പ് ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com