'കോണ്ടം' ധരിച്ചാലേ സെക്‌സിന് തയ്യാറുള്ളൂവെന്ന് നിര്‍ബന്ധം പിടിച്ചു; വാക്കുതര്‍ക്കം, യുവതിയെ കഴുത്തറുത്ത് കൊന്നു ; പ്രതി പിടിയില്‍

മൊബൈല്‍ ഫോണും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയതെന്ന് പൊലീസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗലൂരു : സുരക്ഷിതമായ ലൈംഗിക ബന്ധത്തിനായി ഗര്‍ഭനിരോധന ഉറ ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായി യുവതിയെ കഴുത്തറുത്തുകൊന്നു. ബംഗലൂരുവിലെ രാജാജി നഗറിലാണ് സംഭവം. വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ യുവതിയുടെ 11 വയസ്സുള്ള മകനാണ് അമ്മ മരിച്ചുകിടക്കുന്നത് കണ്ടത്. . പ്രതിയായ മുകുന്ദയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗലൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം താമസിക്കുന്ന ഇയാള്‍ ഒരു സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ജനുവരി 11 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അന്ന് ഉച്ചയോടെ, ഗ്രാമത്തിലേക്ക് പോകാനായി മുകുന്ദ മെജസ്റ്റിക് ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് യുവതിയെ കണ്ടുമുട്ടുന്നത്. തുടര്‍ന്നുള്ള സംഭാഷണത്തില്‍ 2500 രൂപയ്ക്ക് ലൈംഗിക ബന്ധത്തിനു തയാറാണെന്ന് യുവതി പറഞ്ഞു. എന്നാല്‍ 1500 രൂപയ്ക്കു കരാര്‍ ഉറപ്പിച്ചു. 500 രൂപ സ്ത്രീക്ക് ഇയാള്‍ അഡ്വാന്‍സും  നല്‍കി.

അതിനു ശേഷം ഇരുവരും രാജാജി നഗറിലേക്കുള്ള ബസില്‍ കയറി. രാജാജി നഗറില്‍ ബസ് ഇറങ്ങിയ ഇരുവരും ഒരു ഓട്ടോ വിളിച്ച് സ്ത്രീയുടെ വീട്ടിലേക്ക് പോയി. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി, രാജാജി നഗറില്‍ 11 വയസ്സുള്ള മകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. മകന്‍ സ്‌കൂളില്‍പ്പോയ സമയത്തായിരുന്നു ഇരുവരും വീട്ടിലെത്തിയത്. വീട്ടിലെത്തിയതിന് പിന്നാലെ മുകുന്ദ് കരാര്‍ പ്രകാരം, ബാക്കിയുള്ള 1000 രൂപയും നല്‍കി.

എന്നാല്‍ വീട്ടിലെത്തിയ സ്ത്രീ മുകുന്ദയോട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഗര്‍ഭനിരോധന ഉറ ധരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിന് മുകുന്ദ തയ്യാറായില്ല. കോണ്ടം ധരിക്കാതെ സെക്‌സിന് തയ്യാറല്ലെന്ന് യുവതിയും അറിയിച്ചു. എങ്കില്‍ പണം തിരികെ വേണമെന്ന് മുകുന്ദ ആവശ്യപ്പെട്ടു. പണം തിരികെ നല്‍കാന്‍ യുവതി തയാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. പണം നല്‍കാന്‍ തയാറാകാതിരുന്ന യുവതിയുടെ അടിവയറ്റില്‍ ചവിട്ടി. അലറിക്കരഞ്ഞ യുവതിയെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

യുവതിയുടെ മാലയും രണ്ടു മൊബൈല്‍ഫോണുകളും എടുത്താണ് മുകുന്ദ സ്ഥലംവിട്ടത്. വൈകിട്ട് സ്‌കൂളില്‍ നിന്നും എത്തിയ മകനാണ് അമ്മ മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. യുവതിയുടെ മൊബൈല്‍ ഫോണും സമീപത്തെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com