ചെന്നൈ: 13കാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് അരക്കിലോയിലധികം മുടിയും കാലിയായ ഷാംപുവിന്റെ പ്ലാസ്റ്റിക് കവറുകളും. ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ നടത്തിയത്.
തുടര്‍ച്ചയായി വയറു വേദന വന്നതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കോയമ്പത്തൂരിലെ വിജിഎം ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയിലൂടെയാണ് ഇവ നീക്കം ചെയ്തത്. തുടർച്ചയായി വയറു വേദന വരുന്ന കാര്യം കുട്ടി മാതാപിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുകയായിരുന്നു.
സ്‌കാന്‍ ചെയ്തപ്പോള്‍ വയറില്‍ പന്ത് പോലെ മുടിക്കെട്ടും മറ്റു വസ്തുക്കളും അടിഞ്ഞതായി കണ്ടെത്തി. എന്‍ഡോസ്‌കോപി വഴി ഇത് നീക്കം ചെയ്യാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്. അടുത്ത ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പെണ്‍കുട്ടി മുടിയും മറ്റു വസ്തുക്കളും കഴിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ