താജ്മഹൽ, ചെങ്കോട്ടയുമടക്കം ചരിത്രസ്മാരകങ്ങൾ ജൂലായ് ആറ് മുതൽ തുറക്കും
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് അടച്ചിട്ടിരുന്ന എല്ലാ ചരിത്ര സ്മാരകങ്ങളും ജൂലൈ ആറുമുതൽ പൊതുജനങ്ങൾക്കായി തുറക്കും. ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന താജ്മഹലും ചെങ്കോട്ടയും അടക്കം 3400 ഓളം ചരിത്രസ്മാരകങ്ങളാകും തുറക്കുക. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്നേ ചരിത്രസ്മാരകങ്ങൾ അടച്ചിരുന്നു. പുരാവസ്തുവകുപ്പിന്റെ തീരുമാനപ്രകാരം മാർച്ച് 17നാണ് സ്മാരകങ്ങൾ അടച്ചിട്ടത്.
ലോക്ഡൗൺ നിയന്ത്രണങ്ങൾ കുറക്കുന്നതിന്റെ ഭാഗമായി പുരാവസ്തുവകുപ്പിന് കീഴിലെ 820ഓളം സ്മാരകങ്ങൾ തുറന്നിരുന്നു. കോവിഡ് വ്യാപനം പരിശോധിച്ചശേഷം ഓരോ സംസ്ഥാനങ്ങൾക്കും സ്മാരകങ്ങൾ തുറക്കുന്ന കാര്യം തീരുമാനിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ