തുടര്‍ച്ചയായ ഏഴാം ദിവസവും ആയിരത്തിലധികം കേസുകള്‍; ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്, കര്‍ണാടകയില്‍ സ്ഥിതി മോശം 

കഴിഞ്ഞ ഏഴുദിവസമായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്
തുടര്‍ച്ചയായ ഏഴാം ദിവസവും ആയിരത്തിലധികം കേസുകള്‍; ഒറ്റദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്ക്, കര്‍ണാടകയില്‍ സ്ഥിതി മോശം 

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഏഴുദിവസമായി പ്രതിദിനം ആയിരത്തിലധികം പേര്‍ക്ക് വീതമാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് പ്രതിദിനം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണ്. 1839 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 42 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവില്‍ സംസ്ഥാനത്ത് 11966 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 9244 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് മാത്രം 439 പേര്‍ക്കാണ് രോഗം ഭേദമായത്. നിലവില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് 335 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21549 ആയി ഉയര്‍ന്നതായി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 1694 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്.

തമിഴ്‌നാട്ടില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ മടങ്ങിയെത്തിയ 33 പേര്‍ ഇതില്‍ ഉള്‍പ്പെടും. റോഡുമാര്‍ഗമാണ് ഇവര്‍ തമിഴ്‌നാട്ടില്‍ എത്തിയത്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 65 പേര്‍ കോവിഡ് മൂലം മരിച്ചെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 

നിലവില്‍ 1,07,001 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 1450 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 44956 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 4329 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യതലസ്ഥാനത്ത് 24 മണിക്കൂറിനിടെ 2505 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2632 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 55 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിലവില്‍ ഡല്‍ഹിയില്‍ 97200 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 25,940 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. മരണസംഖ്യ 3004 ആയി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com