27കാരിക്ക് 'അതിമാനുഷിക ശക്തി', അമ്മാവന്റെയും മുത്തശ്ശിയുടെയും ദേഹത്ത് 'പിശാച് ബാധ', ദേഹത്ത് മഞ്ഞപൊടി വിതറി അടിച്ചു കൊന്നു; സംഭവം ഇങ്ങനെ 

ദേഹത്ത് കൂടിയിരിക്കുന്ന പിശാചുക്കളെ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ അമ്മാവനെയും അവരുടെ അമ്മയെയും 27കാരിയും ബന്ധുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ദേഹത്ത് കൂടിയിരിക്കുന്ന പിശാചുക്കളെ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ അമ്മാവനെയും അവരുടെ അമ്മയെയും 27കാരിയും ബന്ധുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. 27കാരിക്ക് അതിമാനുഷിക ശക്തി ഉണ്ടെന്ന് പറഞ്ഞ മന്ത്രവാദിയുടെ വാക്ക് കേട്ടാണ് 50കാരനെയും അവരുടെ 72 വയസ്സുളള അമ്മയെയും ക്രൂരമായി കൊന്നത്. അമ്മാവന്റെയും അമ്മയുടെയും ദേഹത്ത് കൂടിയിരിക്കുന്ന പിശാചുക്കളെ ഒഴിപ്പിക്കാന്‍ മന്ത്രവാദി പറഞ്ഞത് അനുസരിച്ചാണ് ഇവര്‍ കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു.

മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. പണ്ഡാരിനാദും അവരുടെ അമ്മയുമാണ് മരിച്ചത്. പണ്ഡാരിനാദിന്റെ ബന്ധുവായ കവിതയും മറ്റു രണ്ടുപേരും കൂടി ചേര്‍ന്നാണ് കൃത്യം നിര്‍വഹിച്ചത്. കവിതയുടെ ബന്ധുക്കള്‍ തന്നെയാണ് കൂട്ടാളികളും. സുരേന്ദ്ര പാട്ടീല്‍ എന്ന മന്ത്രവാദിയുടെ വാക്ക് കേട്ടാണ് ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്ന് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

കവിതയ്ക്ക് അതിമാനുഷിക ശക്തിയുണ്ടെന്ന് പറഞ്ഞ മന്ത്രവാദി അമ്മാവനിലും അമ്മയിലും പിശാചിന്റെ സാന്നിധ്യമുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അവരുടെ ദേഹത്ത് നിന്ന് പിശാചുക്കളെ ഒഴിപ്പിക്കാന്‍ മന്ത്രവാദി നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് ഇവര്‍ മൂന്ന് പേര്‍ ചേര്‍ന്ന് ഇരുവരെയും അടിച്ചു കൊന്നത്. ശരീരത്തില്‍ മഞ്ഞള്‍ പൊടി വിതറിയ ശേഷമാണ് ഇരുവരെയും മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. തുടര്‍ച്ചയായ മര്‍ദ്ദനത്തില്‍ ഇരുവരും ക്രൂരമായി കൊലപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ മന്ത്രവാദി ഉള്‍പ്പെടെ നാലുപേരെയും താനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com