പ്രതിരോധ അഴിമതി: ജയ ജയ്റ്റ്‌ലിക്ക് നാലു വര്‍ഷം തടവ്, അഞ്ചു ലക്ഷം പിഴ

പ്രതിരോധ അഴിമതി: ജയ ജയ്റ്റ്‌ലിക്ക് നാലു വര്‍ഷം തടവ്, അഞ്ചു ലക്ഷം പിഴ
പ്രതിരോധ അഴിമതി: ജയ ജയ്റ്റ്‌ലിക്ക് നാലു വര്‍ഷം തടവ്, അഞ്ചു ലക്ഷം പിഴ


ന്യൂഡല്‍ഹി: തെഹല്‍ക്ക പ്രതിരോധ ഇടപാട് അഴിമതിക്കേസില്‍ സമതാ പാര്‍ട്ടി മുന്‍ പ്രസിഡന്റ് ജയാ ജയ്റ്റ്‌ലിക്കു നാലു വര്‍ഷം തടവു ശിക്ഷ. സമതാ പാര്‍ട്ടിയുടെ മുന്‍ നേതാവ് ഗോപാല്‍ പച്ചേര്‍വാള്‍, റിട്ട. മേജര്‍ ജനറല്‍ എസ്പി മുര്‍ഗൈ എന്നിവര്‍ക്കും ഡല്‍ഹി സിബിഐ കോടതി തടവു ശിക്ഷ വിധിച്ചു.

മൂന്നു പേരും അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണമെന്നും സിബിഐ കോടതി ജഡ്ജി വീരേന്ദര്‍ ഭട്ട് വിധിച്ചു. വ്യാഴാഴ്ച അഞ്ചു മണിക്കകം കീഴടങ്ങാനും നിര്‍ദേശമുണ്ട്.

2001ല്‍ തെഹല്‍ക്ക നടത്തിയ ഒളി കാമറ ഓപ്പറേഷനാണ് കേസിന് അടിസ്ഥാനം. പ്രതിരോധ ഇടപാടുകളിലെ അഴിമതി തുറന്നുകാട്ടുന്നതായിരുന്നു റിപ്പോര്‍ട്ട്. ശിക്ഷിക്കപ്പെട്ട മൂന്നു പേര്‍ക്കും സുരേന്ദ്ര കുമാര്‍ സുരേഖയ്ക്കും എതിരെയാണ് കേസെടുത്തത്. സുരേന്ദ്ര കുമാര്‍ പിന്നീട് മാപ്പുസാക്ഷിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com