കോവിഡ് ഭേദമാകുന്നവരുടെ നിരക്കില്‍ രാജസ്ഥാന്‍ ഒന്നാമത്, 78.15 ശതമാനം; മധ്യപ്രദേശ്, ബിഹാര്‍, ഒഡീഷ തൊട്ടുപിന്നില്‍; സംസ്ഥാനം തിരിച്ചുളള കണക്ക്

78.15 ശതമാനമാണ് രാജസ്ഥാന്റെ കോവിഡ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ന്യൂഡല്‍ഹി: കോവിഡ് രോഗമുക്തി നിരക്കില്‍ രാജസ്ഥാന്‍ ഒന്നാമത്. 78.15 ശതമാനമാണ് രാജസ്ഥാന്റെ കോവിഡ് രോഗമുക്തി നിരക്കെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, ബിഹാര്‍, ഒഡീഷ എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.

കേന്ദ്രസര്‍ക്കാര്‍ കണക്ക് അനുസരിച്ച് രാജസ്ഥാനില്‍ 15,627 പേര്‍ക്കാണ് ഇതുവരെ രോഗബാധ ഉണ്ടായത്. ഇതില്‍ നല്ലൊരു ഭാഗവും രോഗമുക്തി നേടി ആശുപത്രി വിട്ടു. 12,213 പേരുടെ കോവിഡ് പരിശോധനാ ഫലമാണ് നെഗറ്റീവായത്. അതായത് 78.15 ശതമാനമാണ് സംസ്ഥാനത്തിന്റെ രോഗമുക്തി നിരക്കെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ ശരാശരി 56.70 ശതമാനമാണ്.

മധ്യപ്രദേശാണ് തൊട്ടുപിന്നില്‍. 12,261 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 9335 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 76.13 ശതമാനമാണ് രോഗമുക്തി നിരക്ക്. ബിഹാറില്‍ ഇത് 74.86 ശതമാനമാണ്. 8153 കോവിഡ് കേസുകളില്‍ 6104 പേരും രോഗമുക്തി നേടി ആശുപത്രി വിട്ടു.

ഒഡീഷയില്‍ ഇത് 72 ശതമാനമാണ്. 5470 പേരിലാണ് ഇതുവരെ രോഗബാധ കണ്ടെത്തിയത്. ഇതില്‍ 3988 പേര്‍ ആശുപത്രി വിട്ടു. ഗുജറാത്തില്‍ മരണസംഖ്യ ആശങ്കപ്പെടുത്തുന്നതാണെങ്കിലും കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ആശ്വാസം നല്‍കുന്നു. 28371 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 20513 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഝാര്‍ഖണ്ഡില്‍ രോഗമുക്തി നിരക്ക് 69.56 ശതമാനമാണ്. പഞ്ചാബ് 69.29 ശതമാനം, ഛത്തീസ്ഗഡ് 65.74, അസം 64.51, ഉത്തര്‍പ്രദേശ് 64.12 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ രോഗമുക്തി നിരക്ക്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com