മഹാരാഷ്ട്രയിൽ ഇന്ന് 5,024 പേർക്ക് കോവിഡ്; 175 പേർ മരിച്ചു; രോ​ഗികൾ ഒന്നരലക്ഷം കടന്നു

മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണം 1,52,765 ആയി
മഹാരാഷ്ട്രയിൽ ഇന്ന് 5,024 പേർക്ക് കോവിഡ്; 175 പേർ മരിച്ചു; രോ​ഗികൾ ഒന്നരലക്ഷം കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് പുതുതായി 5,024 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു.

175 പേര്‍ക്കാണ് ഇന്ന് ജീവന്‍ നഷ്ടമായത്. ഇതില്‍ 91 മരണങ്ങള്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഉണ്ടായതാണ്. മറ്റ് 84 മരണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായതാണെങ്കിലും ഇന്നത്തെ തിയതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ 65,829 ആക്ടീവ് കേസുകളാണുള്ളതെന്നും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് കൂട്ടിച്ചേര്‍ത്തു. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

മിഴ്‌നാട്ടില്‍ ഇന്ന് 3,645 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ 3,500 കടക്കുന്നത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 74,622 ആയി. 46 പേര്‍കൂടി ഇന്ന് മരിച്ചതോടെ ആകെ മരണം 957 ആയി.

ചെന്നൈയിലാണ് വൈറസ് ബാധിതര്‍ ഏറ്റവുമധികം. 1,956 പേര്‍ക്കാണ് ചെന്നൈയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയില്‍ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 49,690 ആയി.

32,305 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍. 1,358 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടു. 41,357 പേരാണ് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗമുക്തി നേടിയത്. വിദേശ രാജ്യങ്ങളില്‍നിന്ന് (ബഹ്‌റൈന്‍ 12, ഖത്തര്‍ 4, സിംഗപ്പുര്‍ 3, സൗദി അറേബ്യ 2, മാലദ്വീപ് 1) വിമാനമാര്‍ഗം എത്തിയ 22 പേര്‍ക്കും മാലദ്വീപില്‍നിന്ന് കപ്പല്‍മാര്‍ഗം എത്തിയ നാലുപേര്‍ക്കും തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് (ഡല്‍ഹി 23, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 6, മഹാരാഷ്ട്ര 6, തെലങ്കാന 2, യുപി 2, ഗുജറാത്ത് 1, പശ്ചിമ ബംഗാള്‍ 1) ആഭ്യന്തര വിമാനങ്ങളില്‍ എത്തിയ 41 പേര്‍ക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് റോഡ് മാര്‍ഗവും ട്രെയിന്‍ മാര്‍ഗവും എത്തിയ 55 പേര്‍ക്കാണ് (കേരളം 10, കര്‍ണാടക 23, മഹാരാഷ്ട്ര 7, ആന്ധ്രാപ്രദേശ് 6, യുപി 2, ജാര്‍ഖണ്ഡ് 2, ഡല്‍ഹി 1, ഗുജറാത്ത് 1, ഛത്തീസ്ഗഢ് 1, മധ്യപ്രദേശ് 1, ,ഒഡീഷ 1) ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com