ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനു കീഴിൽ ഇന്ത്യ രണ്ടു പോരാട്ടങ്ങളും വിജയിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് കോവിഡ് പ്രതിരോധം, കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിലെ സംഘർഷം എന്നിവർ പരാമർശിച്ച് ഷാ ഇത്തരത്തിൽ പ്രതികരിച്ചത്. വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അഭിപ്രായം വ്യക്തമാക്കി.
കൊറോണയ്‌ക്കെതിരെ കേന്ദ്ര സർക്കാർ മികച്ച രീതിയിൽ പോരാടി. ചില ആളുകൾ വക്ര ദൃഷ്ടികളാണ്. ശരിയായ കാര്യത്തിൽ പോലും അവർ തെറ്റ് കണ്ടെത്തും. ഇന്ത്യ കൊറോണയ്‌ക്കെതിരെ മികച്ച രീതിയിലാണ് പോരാടിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിലെ രോഗ വ്യാപനത്തോത് കുറവാണെന്നും അമിത് ഷാ പറഞ്ഞു.
പ്രധാമന്ത്രിയെ സറണ്ടർ മോദി എന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധിയുടെ ട്വീറ്റിനോടും ഷാ പ്രതികരിച്ചു. എനിക്ക് രാഹുൽ ഗാന്ധിയെ ഉപദേശിക്കാൻ സാധിക്കില്ല. അത് അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളുടെ ജോലിയാണ്. ഇന്ത്യാവിരുദ്ധ പ്രചാരവേലകൾ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് സാധിക്കും. എന്നാൽ ഒരു വലിയ പാർട്ടിയുടെ മുൻ അധ്യക്ഷൻ പൊള്ളയായ രാഷ്ട്രീയം കളിക്കുന്നത് വേദനാജനകമാണ്. അവരുടെ ഹാഷ്ടാഗുകൾ പാകിസ്ഥാനും ചൈനയും പ്രോത്സാഹിപ്പിക്കുന്നു. ഇത് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാർട്ടിക്കും ആത്മ പരിശോധനയ്ക്കുള്ള സമയമാണെന്നും ഷാ മറുപടി നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ