പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തു; ആറ് വര്‍ഷത്തിന് ശേഷം ജയിലില്‍വച്ച് പ്രതികാരം; 27 കാരനെ കുത്തിക്കൊലപ്പെടുത്തി

2014ലാണ് സാക്കീറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തത്. അതിന് ശേഷം പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ആറുവര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത പ്രതിയെ ജയില്‍ വച്ച് കൊലപ്പെടുത്തി യുവാവ്. തിങ്കളാഴ്ച തീഹാര്‍ ജയിലില്‍ വച്ചാണ് 21 കാരനായ സാക്കിര്‍ നിസാമുദ്ദീന്‍ നിവാസിയായ മുഹമ്മദ് മെഹ്താബിനെ (27) കുത്തികൊലപ്പെടുത്തിയത്്.

പുലര്‍ച്ചെ ആറ് മണിയോട സാക്കിര്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് മെഹ്താബിന്റെ കഴുത്തിലും വയറ്റിലും നിരവധി തവണ കുത്തുകയായിരുന്നു. ഡല്‍ഹിയിലെ ദക്ഷിണ പുരി സ്വദേശിയാണ് സാക്കീര്‍. അടുത്തിടെയാണ് സാക്കിറിനെ അഞ്ചാം മുറിയില്‍ നിന്ന് എട്ടാം മുറിയിലേക്ക് മാറ്റിയത്. 9ാം മുറിയിലായിരുന്നു മെഹ്താബ്.

ജയിലിലെ ഡിസ്‌പെന്‍സറിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം ദീന്‍ദയാല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.2014ല്‍ സക്കീറിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്ത കേസില്‍ മെഹ്താബ് പ്രതിയാണെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

നേരത്തെയുള്ള വാര്‍ഡില്‍ നിന്ന് സഹതടവുകാരില്‍ നിന്ന് വഴക്കുണ്ടായതിനെ തുടര്‍ന്നാണ് ഇയാളെ മാറ്റിയത്. വാര്‍ഡ് മാറ്റിത്തരാന്‍ സാക്കീറും അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് മെഹ്താബിനോടുള്ള പ്രതികാരം ചെയ്യാനുള്ള അവസരമാക്കുകയായിരുന്നു

തിങ്കളാഴ്ച രാവിലെ ആറുമണിയോടെ മറ്റ് തടവുകാര്‍ പ്രാര്‍ത്ഥനയ്ക്കായി പുറത്തിറങ്ങിയപ്പോള്‍ സാക്കിര്‍ മെഹ്താബിന്റെ വാര്‍ഡിലെത്തി മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് കുത്തുകയായിരുന്നു.  സാക്കീറിനെതിരെ ഡല്‍ഹി ഹരിനഗര്‍ പൊലീസ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ ഹരി നഗര്‍ പോലീസ് സ്‌റ്റേഷനില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com