കനികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് പാര്‍ലമെന്റ് സമ്മേളനത്തിലും സംബന്ധിച്ചു ; നിരവധി എംപിമാരുമായി സമ്പര്‍ക്കം, ആശങ്ക

കനിക കപൂര്‍ കോവിഡ് ബാധിതയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ദുഷ്യന്ത് സിങ് ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്.
കനികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് പാര്‍ലമെന്റ് സമ്മേളനത്തിലും സംബന്ധിച്ചു ; നിരവധി എംപിമാരുമായി സമ്പര്‍ക്കം, ആശങ്ക


ന്യൂഡല്‍ഹി : ബോളിവുഡ് ഗായിക കനിക കപൂറിന്റെ വിരുന്നില്‍ ബിജെപി നേതാവ് വസുന്ധരെ രാജെയും മകനും ബിജെപി എംപിയുമായ ദുഷ്യന്ത് സിങും പങ്കെടുത്തു. പാര്‍ട്ടിയില്‍ സംബന്ധിച്ച ദുഷ്യന്ത് പിറ്റേദിവസം പാര്‍ലമെന്റ് സമ്മേളനത്തിലും പങ്കെടുത്തു. കനിക കപൂര്‍ കോവിഡ് ബാധിതയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ദുഷ്യന്ത് സിങ് ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. 

പാര്‍ലമെന്റിലെത്തിയ ദുഷ്യന്ത് സിങ് എംപിമാരായ സുരേന്ദ്രനഗര്‍ നിഷികാന്ത്, മനോജ് തിവാരി എന്നിവരുമായി ഒരുമിച്ച് ഇരിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രയാനുമായും ദുഷ്യന്ത് കൂടിക്കാഴ്ച നടത്തി. കോവിഡ് രോഗം പടരുന്നതില്‍ ദുഷ്യന്ത് എംപിമാരുമായി ആശങ്ക പങ്കുവെക്കുകയും ചെയ്തിരുന്നു. 

ഗായിക കനിക കപൂര്‍ ലഖ്‌നൗവില്‍ വെച്ചു നടത്തിയ പാര്‍ട്ടിയില്‍ വസുന്ധര രാജെയ്ക്കും, മകന്‍ ദുഷ്യന്ത് സിങിനും പുറമെ, യുപി ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങ്, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതിന്‍ പ്രസാദ എന്നിവരും സംബന്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ലണ്ടനില്‍ നിന്നും മാര്‍ച്ച് 15 നാണ് കനിക കപൂര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com