ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കൊലക്കേസ് പ്രതി ജയിലിനുള്ളില്‍ സ്വന്തം ജനനേന്ദ്രിയം അറുത്തെടുത്ത് ദൈവത്തിനു സമര്‍പ്പിച്ചു. 25കാരനായ വിഷ്ണു കുമാർ എന്ന തടവുകാരനാണ് ജനനേന്ദ്രിയം മുറിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമാണ്.
കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടാണ് വിഷ്ണു കുമാർ ജയിലില്‍ കഴിയുന്നത്. ജയിലിനുള്ളിലെ ക്ഷേത്രത്തില്‍ രാവിലെ 6.30ന് പ്രാര്‍ഥിച്ച ശേഷമാണ് ഇയാൾ ജനനേന്ദ്രിയം മുറിച്ചതെന്നു ജയില്‍ സൂപ്രണ്ട് പറഞ്ഞതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
കരച്ചില്‍ കേട്ട് ഓടിയെത്തിയ സഹ തടവുകാരാണു രക്തത്തില്‍ കുളിച്ചു കിടന്ന വിഷ്ണുവിനെ കണ്ടത്. തുടര്‍ന്നു ജയില്‍ അധികൃതര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ജനനേന്ദ്രിയം ബലി നല്‍കണമെന്ന് ഈശ്വരന്‍ സ്വപ്‌നത്തില്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് വിഷ്ണുകുമാര്‍ പറഞ്ഞു. ഭിന്ദ് ജില്ലക്കാരനായ വിഷ്ണു 2018 മുതല്‍ തടവു ശിക്ഷ അനുഭവിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ