തലയറുത്ത് ജീവനെടുത്താല്‍ കൊറോണ നശിക്കും;  സ്വപ്‌നം നടപ്പാക്കാന്‍ കൊലപാതകം; ക്ഷേത്ര പൂജാരി അറസ്റ്റില്‍

തലയറുത്ത് ജീവനെടുത്താല്‍ കൊറോണ നശിക്കും;  സ്വപ്‌നം നടപ്പാക്കാന്‍ കൊലപാതകം; ക്ഷേത്ര പൂജാരി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: ഒരാളുടെ ജീവനെടുത്താല്‍ കൊറോണ വൈറസ് നശിക്കുമെന്ന് വിശ്വസിച്ച് 55കാരനെ കൊലപ്പെടുത്തിയ ക്ഷേത്ര പുരോഹിതന്‍ അറസ്റ്റില്‍. ബിഹാറിലെ കട്ടക്കിലാണ് 70കാരനായ പുരോഹിതന്‍ പിടിയിലായത്.

കട്ടക്കിലെ നരസിംഹപുരിലുള്ള ബ്രാഹ്മണി ക്ഷേത്രത്തിലെ പൂജാരിയായ സന്‍സാരി ഓജയാണ് കൊലപാതകത്തിന് അറസ്റ്റിലായത്. ക്ഷേത്രത്തില്‍ വച്ച് ഇയാള്‍ 55കാരനായ സരോജ് കുമാര്‍ പ്രധാനെ തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കൊറോണ വൈറസ് മാറുന്നതിന് ഒരാളുടെ തലയറുത്ത് ജീവനെടുക്കണമെന്ന് തനിക്ക് ദേവിയുടെ സ്വപ്‌ന ദര്‍ശനമുണ്ടായതായി പുരോഹിതന്‍ പറഞ്ഞു. ബുധനാഴ്ച രാത്രി സരോജ് കുമാര്‍ ക്ഷേത്ര ദര്‍ശനത്തിനായി എത്തിയപ്പോഴാണ് കൃത്യം നിര്‍വഹിച്ചതെന്നും അയാള്‍ സമ്മതിച്ചു. സരോജ് കുമാര്‍ നിലത്ത് കുമ്പിട്ട് നമസ്‌കരിക്കുമ്പോള്‍ പിന്നിലൂടെ എത്തി അരിവാള്‍ കൊണ്ട് തലയറുക്കുകയായിരുന്നു.

ദേവിയുടെ ആഗ്രഹമാണ് കൊലപാതകത്തിലൂടെ താന്‍ സാധ്യമാക്കിയതെന്നാണ് പുരോഹിതന്‍ പറയുന്നത്. കൊല്ലാനുപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com