കല്യാണത്തിന് മുന്‍പ് ഗര്‍ഭിണി, 20കാരിയെ വെട്ടിക്കൊന്നു; അപകടമരണമെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം ട്രാക്കില്‍ വലിച്ചെറിഞ്ഞു, മാതാപിതാക്കള്‍ അറസ്റ്റില്‍ 

കല്യാണത്തിന് മുന്‍പ് ഗര്‍ഭിണിയായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 20കാരിയെ വെട്ടിക്കൊന്ന് മാതാപിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ തള്ളി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: കല്യാണത്തിന് മുന്‍പ് ഗര്‍ഭിണിയായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 20കാരിയെ വെട്ടിക്കൊന്ന് മാതാപിതാക്കള്‍ റെയില്‍വേ ട്രാക്കില്‍ തള്ളി. മകളുടേത് അപകട മരണമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ അന്വേഷണത്തിന് ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ കിഷുന്ദസ്പൂരിലാണ് സംഭവം. മകളെ അജ്ഞാതന്‍ കൊലപ്പെടുത്തി എന്ന് കാണിച്ച് 20കാരിയുടെ അച്ഛന്‍ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷന്‍, യുവതി മരിക്കുന്നതിന് മുന്‍പ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് മാതാപിതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തുവന്നത്.

സുഖമില്ല എന്ന് പറഞ്ഞതനുസരിച്ച് ഒക്ടോബര്‍ 24ന് മകളെ ആശുപത്രിയില്‍ കൊണ്ടുപോയി. പരിശോധനയില്‍ മകള്‍ ആറുമാസം ഗര്‍ഭിണിയാണ് എന്ന് തിരിച്ചറിഞ്ഞു. ഗര്‍ഭച്ഛിദ്രത്തിന് ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ആരുമായാണ് അടുപ്പത്തില്‍ എന്ന ചോദ്യത്തിന് മകള്‍ ഉത്തരം പറഞ്ഞില്ല. തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ കുറ്റസമ്മതം നടത്തി. അപകടത്തില്‍ മരിച്ചതാണ് എന്ന വരുത്തിതീര്‍ക്കാനാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ വലിച്ചെറിഞ്ഞതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com