ഭോപ്പാൽ: മധ്യപ്രദേശിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. നിലവിൽ 109 സീറ്റുള്ള ബിജെപിക്ക് ഭരണം നിലനിറുത്താൻ ഒൻപത് സീറ്റുകൂടിയാണ് വേണ്ടത്. 28 സീറ്റുകളിലെ ഫലമാണ് ഇന്ന് കാത്തിരിക്കുന്നത്. സംസ്ഥാനത്ത് ശിവരാജ് സിങ് ചൗഹാൻ സർക്കാർ വൻ വിജയം നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.
ഈ വർഷം മാർച്ചിൽ ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം 22 ഓളം കോൺഗ്രസ് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതോടെയാണ് കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് ബിജെപി അധികാരത്തിലേറിയത്. കഴിഞ്ഞ മാസം മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി രാജിവച്ച് ബിജെപിയിൽ ചേർന്നതോടെ 230 അംഗ നിയമസഭയിൽ കോൺഗ്രസിന് 83 എംഎൽഎമാരായി.
എക്സിറ്റ് പോൾ ഫലങ്ങൾ അനുസരിച്ച് മധ്യപ്രദേശിൽ എൻഡിഎ 16 മുതൽ 18 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. കോൺഗ്രസ് പത്ത് മുതൽ 12 സീറ്റുകൾ വരെ സ്വന്തമാക്കും. മറ്റുള്ളവർക്ക് ഒരു സീറ്റും പ്രവചിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ