തമിഴ്‌നാട്ടിലും ആന്ധ്രയിലും രോഗവ്യാപനം കുറയുന്നു; ചികിത്സയിലുള്ളവരുടെ എണ്ണം 20,000 മാത്രം

പുതുതായി 2146 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചെന്നൈ: തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. പുതുതായി 2146 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2237 പേര്‍ രോഗമുക്തി നേടിയതായും 25 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 7,48,225 ആയി ഉയര്‍ന്നു. ഇതില്‍ 7,18,129 പേര്‍ രോഗമുക്തി നേടി. നിലവില്‍ 18,709 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 11,387 ആയി ഉയര്‍ന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ആന്ധ്രാപ്രദേശില്‍ 1886 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 8,46,245 ആയി ഉയര്‍ന്നു. നിലവില്‍ 20,958 പേര്‍ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 8,18,473 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 6814 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്കമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com