ഭോപ്പാൽ: മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവും മുൻ രാജ്യസഭാംഗവുമായിരുന്ന കൈലാഷ് സാരംഗ് (86) അന്തരിച്ചു. ഏറെക്കാലമായി അദ്ദേഹം അസു ഖബാധിതനായി ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൻ വിശ്വാസ് സാരംഗ് മധ്യപ്രദേശ് ബിജെപി സർക്കാറിലെ മുൻ മന്ത്രിയും നിലവിൽ നരേല എംഎൽഎയുമാണ്.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കൊപ്പം ചേർന്ന് ഏറെക്കാലം പാർട്ടി പ്രവർത്തനം നടത്തിയ നേതാവാണ് കൈലാഷ്. മധ്യപ്രദേശിൽ ജനസംഘം സ്ഥാപിച്ച നേതാക്കളിൽ ഒരാൾ കൂടിയാണ് കൈലാഷ്.
അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു. മധ്യപ്രദേശിൽ ബിജെപിയെ വലിയ ശക്തിയായി വളർത്തുന്നതിൽ മുഖ്യ പങ്ക് വഹിച്ച ആളായിരുന്നു കൈലാസ് സാരംഗ് എന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. മധ്യപ്രദേശിന്റെ വികസനത്തിനായി പ്രതിജ്ഞാബദ്ധനായി കഠിനമായി അധ്വാനിച്ച വ്യക്തിയാണ് അദ്ദേഹമെന്നും മോദി കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ