ബലാത്സംഗക്കേസ് പ്രതി 7 മാസം ഒളിവില്‍; ദീപാവലി ദിവസം വീട്ടിലെത്തി ഇരയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; അച്ഛനും മക്കളും അറസ്റ്റില്‍

ഏഴ് മാസമായി ഒളിവില്‍ പോയ ബലാത്സംഗ കേസ് പ്രതി ഇരയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ജയ്പൂര്‍: ഏഴ് മാസമായി ഒളിവില്‍ പോയ ബലാത്സംഗ കേസ് പ്രതി ഇരയായ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദീപാവലി ദിവസം ജയ്പൂരിലാണ് സംഭവം. കേസില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ സഹോദരന്‍മാരും അച്ഛനുമാണ് അറസ്റ്റിലായത്. 

തീപിടിത്തത്തില്‍ ഇരയ്ക്കും മുഖ്യപ്രതിക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ മൂന്ന് പേരെ നവംബര്‍ 18വരെ റിമാന്റ് ചെയ്തു.

ദീപാവലി ദിവസം വിവാഹിതയായ യുവതി അയല്‍വാസിയും ബന്ധുവിനും ഒപ്പം വീട്ടില്‍ നില്‍ക്കുമ്പോഴാണ്  അക്രമി സംഘം തീ കൊളുത്തിയത്. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

2018ലാണ് യുവതി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് 28കാരനെതിരെ പരാതി നല്‍കിയത്. ഇതിന് ശേഷം പ്രതിയായ യുവാവ് ഒളിവിലാണ്.  കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടിക്ക് 50ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിക്ക് 30 ശതമാനം പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com