ലക്‌നൗ: 22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത 25കാരന്റെ മൃതദേഹം തല അറുത്തെടുത്ത നിലയിൽ കടുവ സങ്കേതത്തിസങ്കേതത്തിന് സമീപത്തുനിന്നും കണ്ടെത്തി. പൂർണമായി അഴുകിയ നിലയിലാണ് മൃതദേഹം ഉത്തർപ്രദേശിലെ പിലിഭിട്ട് കടുവ സങ്കേതത്തിന് സമീപത്തുനിന്ന് കണ്ടെത്തിയത്.
ബലാൽസംഗത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തവെയാണ് മൃതദേഹം കണ്ടെടുക്കുന്നത്. സെപ്തംബര്‍ ആറിനാണ് 22കാരനായ അനൂജ് കശ്യപിനെതിരെ ബലാൽസംഗ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ശിരസ്സില്‍ നിന്നും തല ഛേദിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ഗ്രാമവാസികളാണ് അഴുകിയ നിലയിൽ തലയില്ലാത്ത വിധത്തിൽ മൃതദേഹം കണ്ടത്.
അതെ സമയം യുവതിയുടെ കുടുംബമാണ് ഇയാളെ കൊന്നത് എന്ന ആരോപണവുമായി യുവാവിന്റെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. കേസില്‍ എല്ലാ ദിശയില്‍ നിന്നും സംഭവം പരിശോധിക്കുമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ അന്വേഷണം മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുവെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ