നാഗ്രോട്ടയില്‍ ഭീകരവാദികള്‍ ഉപയോഗിച്ച 150 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തി

ജമ്മു കശ്മീരിലെ നാഗ്രോട്ടയില്‍ സുരക്ഷാ സേന 150 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തി.
നാഗ്രോട്ടയില്‍ ഭീകരവാദികള്‍ ഉപയോഗിച്ച 150 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നാഗ്രോട്ടയില്‍ സുരക്ഷാ സേന 150 മീറ്റര്‍ നീളമുള്ള തുരങ്കം കണ്ടെത്തി. കഴിഞ്ഞദിവസം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരവാദികള്‍ ഈ തുരങ്കം ഉപയോഗിച്ചിരിക്കാമെന്ന് സേന സംശയിക്കുന്നു. 

'പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് ടണല്‍ കണ്ടെത്തിയത്. ഈ ടണല്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറ്റത്തിന് ഉപയോഗിച്ചിരിക്കാം എന്ന് കശ്മീര്‍ ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു. ബിഎസ്എഫും കശ്മീര്‍ പൊലീസും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് തുരങ്കം കണ്ടെത്തിയത്. മണല്‍ച്ചാക്കുകളും ചെടികളും കൊണ്ട് അടച്ചനിലയിലായിരുന്നു തുരങ്കം.  

നാഗ്രോട്ടയില്‍ വ്യാഴാഴ്ച വെളുപ്പിന് നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സൈന്യം വധിച്ചിരുന്നു. സംശയകരമായ സാഹചര്യത്തില്‍ ഒരു ട്രക്ക് കണ്ടു എന്ന വിവരത്തിന് പിന്നാലെയാണ് സിആര്‍പിഎഫും സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പും കശ്മീര്‍ പൊലീസും സംയുക്തമായി ഓപ്പറേഷന്‍ ആരംഭിച്ചത്. നാഗ്രോട്ട ടോള്‍ പ്ലാസയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചിരുന്നു.


'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com