ചായ കുടിക്കാനെന്ന് പറഞ്ഞ് സുഹൃത്ത് വിളിച്ചുവരുത്തി; 23കാരിയെ ഡല്‍ഹിയിലേക്ക് തട്ടിക്കൊണ്ടുപോയി; കൂട്ട ബലാത്സംഗത്തിന് ശേഷം വിറ്റു,അറസ്റ്റ്

ഛത്തീസ്ഗഡില്‍ നിന്ന് 23കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഡല്‍ഹിയില്‍ എത്തിച്ച് വിറ്റു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


റായ്പൂര്‍: ഛത്തീസ്ഗഡില്‍ നിന്ന് 23കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം ഡല്‍ഹിയില്‍ എത്തിച്ച് വിറ്റു. യുവതിയുടെ സുഹൃത്തായ സജദ എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് ക്രൂരകൃത്യം നടന്നത്. എട്ടുവയസ്സുകാരന്റെ അമ്മയായ യുവതിയുമായി പരിചയത്തിലായ സജദ ടായ കുടിക്കാനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. കേസില്‍ സജദയും നാല് പുരുഷന്‍മാരും അറസ്റ്റിലായിട്ടുണ്ട്. 

കഴിഞ്ഞ പത്താംതീയതി സജദ യുവതിയെ ചായ കുടിക്കാനായി വീട്ടിലേക്ക് ക്ഷണിച്ചു. എട്ടുവയസ്സുള്ള കുട്ടിയുമായാണ് യുവതി പോയത്. അവിടെവെച്ച് സജദ തനിക്ക് ചായയില്‍ മയക്കുമരുന്ന് കലക്കി നല്‍കിയെന്ന് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ബോധം തെളിഞ്ഞപ്പോള്‍ ഒരു കാറിലായിരുന്നു. ബഹളം വെച്ചാല്‍ കുട്ടിയെ കൊന്നുകളയുമെന്ന് സജദ ഭീഷണിപ്പെടുത്തി. ഡല്‍ഹിയിലേക്ക് പോകും വഴി ഹരിയാനയില്‍ വെച്ച് നാലുപേര്‍ ബലാത്സംഗം ചെയ്തു. 

ഇതിന് ശേഷം ഡല്‍ഹിയിലെത്തിച്ച് ഒരാള്‍ക്ക് വിറ്റു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇയള്‍ ക്രൂരമായി മര്‍ദിച്ചുവെന്നും യുവതി പറയുന്നു. മറ്റൊരാള്‍ക്ക് വില്‍ക്കാനായി വേറൊരു സംഘത്തില്‍ ഏല്‍പ്പിച്ചപ്പോഴാണ് യുവതി രക്ഷപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com