ദോഹ: ഇന്ത്യയിലെ ഖത്തർ വിസാ സെന്ററുകളുടെ പ്രവർത്തനം അടുത്ത മാസം പുനഃരാരംഭിക്കും. ഡിസംബർ മൂന്ന് മുതൽ വിസാ സെന്ററുകൾ പ്രവർത്തിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിനെത്തുടർന്നാണ് വിസാ സെന്ററുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചിരുന്നത്.
കൊച്ചി, മുംബൈ, ദില്ലി, കൊൽക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഏഴ് വിസാ കേന്ദ്രങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. നവംബർ 15 മുതൽ ഖത്തറിലേക്ക് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചതിന് പിന്നാലെയാണ് വിസാ സെന്ററുകളും തുറക്കുന്നത്. തൊഴിൽ കരാർ ഒപ്പുവെയ്‍ക്കൽ, ബയോമെട്രിക് രജിസ്‍ട്രേഷൻ, മെഡിക്കൽ പരിശോധന തുടങ്ങിയ നടപടികളെല്ലാം നാട്ടിൽ നിന്നുതന്നെ വിസാ സെന്ററുകൾ വഴി പൂർത്തിയാക്കാൻ സാധിക്കും.
പുതിയ തൊഴിൽ വിസയിൽ ഖത്തറിലേക്ക് പോകുന്നവർക്കും ക്വാറന്റീൻ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ ബാധകമായിരിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ