നിരോധനാജ്ഞ ലംഘിച്ചു; ചന്ദ്രശേഖര്‍ ആസാദിനും 500 പ്രവര്‍ത്തകര്‍ക്കും എതിരെ കേസെടുത്ത് യു പി പൊലീസ്

ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും സംഘത്തിനും എതിരെ യു പി പൊലീസ് കേസെടുത്തു
ഹാഥ്‌രസിലേക്ക് നടന്നുപോകുന്ന ചന്ദ്രശേഖര്‍ ആസാദും സംഘവും/ചിത്രം: പിടിഐ
ഹാഥ്‌രസിലേക്ക് നടന്നുപോകുന്ന ചന്ദ്രശേഖര്‍ ആസാദും സംഘവും/ചിത്രം: പിടിഐ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും സംഘത്തിനും എതിരെ യു പി പൊലീസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനാണ് കേസ്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് ആസാദിനും സംഘത്തിനും എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ഞൂറോളം പ്രവര്‍ത്തകര്‍ക്ക് എതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

കഴിഞ്ഞദിവസം ഹാഥ്‌രസിലേക്ക് പോകാനെത്തിയ ആസാദിനെ യു പി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ആസാദും കൂട്ടരും ജാഥയായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയി. ഇതിന് പിന്നാലെയാണ് യു പി പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ കാറ്റഗറി സുരക്ഷയൊരുക്കണമെന്നും അല്ലാത്തപക്ഷം അവരെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com